ദുബൈ: ദുബൈ ക്രീക്കും ദുബൈ കനാലും നീന്തികടന്ന് സൗദി വനിത റെക്കോര്‍ഡിട്ടു. ഡോ. മറിയം സാലിഹ് ബിന്‍ലാദനാണ് അപൂര്‍വ നേട്ടം കായ്തത്.
ദന്തരോഗ വിദഗ്ദയായ ഡോ. മറിയം ബിന്‍ലാദന് റെക്കോര്‍ഡുകള്‍ നീന്തിയെടുക്കുന്നത് പുത്തരിയല്ല. ബ്രിട്ടനിലെ തേംസ് നദി നീന്തികടന്ന ആദ്യ വനിതയാണ്. സിറിയന്‍ അഭയാര്‍ഥികള്‍ക്കായുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ദുബൈ ക്രീക്കും ദുബൈ കനാലും ഇവര്‍ നീന്തി കടന്നത്. ഒമ്പത മണിക്കൂര്‍ പത്ത് മിനിറ്റ് സമയം കൊണ്ടാണ് 24 കിലോമീറ്റര്‍ ദൂരം ഇവര്‍ നീന്തിയത്. രാവിലെ ഷിന്ദഗയില്‍ ക്രീക്കിന്‍്റെ തുടക്കത്തില്‍ നിന്ന് നീന്താനാരംഭിച്ച മറിയം ഉച്ചക്ക് അല്‍ഗുബൈബ സ്റ്റേഷന് അരികിലാണ് തിരിച്ചുകയറിയത്.
പ്രകടനത്തിന് പിന്തുണ നല്‍കിയ ദുബൈ കിരിടാവകാശി ശൈഖ് ഹംദാനും, ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിനും മറിയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.