ലബനൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹി

സൗദിക്കെതിരെ പ്രസ്താവന: ലബനാനിൽ നിന്ന് യു.എ.ഇ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു

ദുബൈ: സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലബനാനിൽ നിന്ന് യു.എ.ഇ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും അവിടേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദേശം നൽകുകയും ചെയ്തു. സൗദിക്കെതിരെ ലബനൻ ഇൻഫർമേഷൻ മന്ത്രി വിവാദപരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. നയതന്ത്ര മാനദണ്ഡങ്ങൾക്കും സഖ്യരാജ്യങ്ങളുമായുള്ള ലബനാെൻറ ബന്ധത്തിെൻറ ചരിത്രത്തിനും വിരുദ്ധമായ വാക്കുകളാണ് അഭിപ്രായപ്രകടനമെന്ന് യു.എ.ഇ വിദേശകാര്യ-അന്താരാഷ്രട സഹകരണ മന്ത്രാലയം അഭിപ്രായപ്പെട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്  ചെയ്തു.

യമൻ വിഷയത്തിൽ സൗദിക്കെതിരെ പ്രസ്താവന നടത്തിയ സംഭവത്തിൽ ലബനാനെതിരെ കടുത്ത നടപടിയുമായി വിവിധ ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. സൗദി ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സൗദിയിലേക്ക് ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികളോട് ഐക്യപ്പെട്ടാണ് യു.എ.ഇയുടെ തീരുമാനം.

ലബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പ്രസ്താവനയെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ സൗദിയെക്കുറിച്ചും അതിെൻറ നയങ്ങളെക്കുറിച്ചും ലബനാൻ അധികൃതരുടെ വാക്കുകൾ വസ്തുതാവിരുദ്ധവും വ്യാജവും അപലപനീയമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും ആവശ്യപ്പെട്ടിരുന്നു. ലബനാനിൽ നിന്ന് ചരക്കുകളുടെ മറവിൽ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയണമെന്ന തങ്ങളുടെ ആവശ്യം സ്വീകരിക്കുന്നതിൽ അലംഭാവം, ഭീകരഗ്രൂപ്പായ ഹിസ്ബുല്ലക്ക് പിന്തുണ നൽകൽ, അവർക്ക് എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗദിയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കൽ, ജുഡീഷ്യൽ സഹകരണത്തിനുള്ള റിയാദ് ഉടമ്പടി ലംഘടിച്ച് രാജ്യം ആവശ്യപ്പെട്ട ആളുകളെ കൈമാറാതിരിക്കൽ എന്നീ കാരണങ്ങളും ലബനാന് എതിരെ കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതായി സൗദി വ്യക്തമാക്കുകയുണ്ടായി. പ്രസ്താവനയിൽ പ്രതിഷേധിച്ച് ബഹ്‌റൈനും കുവൈത്തും ലബനീസ് അംബാസഡർമാരെ വിളിച്ചുവരുത്തിയിട്ടുണ്ട്.

Tags:    
News Summary - Saudi-Lebanon diplomatic crisis UAE recalls diplomats from Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.