ദുബൈ: യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഹോപ് പ്രോബ് 2020 ജൂലൈ 14നും ആഗസ്റ്റ് മൂന് നിനും മധ്യേ ജപ്പാനിൽനിന്നായിരിക്കും വിക്ഷേപിക്കുകയെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) വ്യക്തമാക്കി. എം.ബി.ആർ.എസ്.സിയുടെ ശാസ്ത്ര പരിപാടിയുടെ രണ്ടാം ദിനമായ തിങ്കളാഴ്ചയാണ് കേന്ദ്രം അധികൃതർ ഇക്കാര്യം അറിയിച്ചത്. ചൊവ്വയെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യേത്താടെ എം.ബി.ആർ.എസ്.സി രൂപകൽപന ചെയ്ത് നിർമിച്ച ഷഡ്ഭുജാകൃതിയിലുള്ള ബഹിരാകാശ വാഹനമാണ് ഹോപ് പ്രോബ്.
ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് എം.എച്ച്1-എച്ച്2എ റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഹോപ് പ്രോബ് വിക്ഷേപിക്കുക. ചൊവ്വാഗ്രഹത്തിൽനിന്ന് നിശ്ചിത അകലം സൂക്ഷിച്ചായിരിക്കും വാഹനം വിക്ഷേപിക്കുകയെന്നും ഗ്രഹവുമായുള്ള കൂട്ടിമുട്ടൽ ഒഴിവാക്കാനാണിതെന്നും ഹോപ് പ്രോബ് ദൗത്യ ഡയറക്ടർ പ്രഫ. ഒമർ ഹുസൈൻ പറഞ്ഞു. ബഹിരാകാശ വാഹനത്തിെൻറ സഞ്ചാരത്തിനിടെ ഇതിെൻറ സഞ്ചാരപഥം ശരിയാക്കും. വിക്ഷേപണം വിജയിച്ചാൽ 2021 ഫെബ്രുവരിയിൽ ഇത് ചൊവ്വയുെട ഭ്രമണപഥത്തിൽ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.