ദുബൈ: രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ വമ്പൻമാർ ഏറെക്കാലത്ത ിന് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. കേരള ഒാവർസീസ് ക്രിക്കറ്റേഴ്സ്, കേരള വെറ്ററൻ ക്രിക്കറ്റേഴ്സ് എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് കളത്തിലിറങ്ങുന്നത്. പല കാലങ്ങളിലായി കേരളത്തിന് വേണ്ടി പാഡ് കെട്ടിയവരാണ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കൊച്ചി രാജഗിരി മൈതാനത്ത് നടക്കുന്ന മൽസരങ്ങളിൽ പെങ്കടുക്കുക. ആറാം തവണയാണ് വെറ്ററൻ ക്രിക്കറ്റ് അസോസിയേഷെൻറ നേതൃത്വത്തിൽ മുൻ താരങ്ങളെ പെങ്കടുപ്പിച്ച് മൽസരങ്ങൾ നടത്തുന്നത്. പല വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന താരങ്ങളാണ് കേരള ഒാവർസീസ് ക്രിക്കറ്റേഴ്സിെൻറ കൊടിക്കീഴിൽ അണിനിരക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവർ അടക്കം കേരള വെറ്ററൻ ക്രിക്കറ്റേഴ്സ് ആയി കളത്തിലിറങ്ങും.
കേരള ഒാവർസീസ് ക്രിക്കറ്റേഴ്സ് ടീം അംഗങ്ങൾ 29 ന് രാത്രി ദുബൈയിൽ നിന്ന് യാത്രപുറപ്പെടും. ഇതിന് മുന്നോടിയായി ടീമിെൻറ ജഴ്സി പ്രകാശനം ദുബൈ ഗർഹുദിലെ ഗീ റൈസ് റസ്റ്റോറൻറിൽ നടന്നു. ഷിബു നായർ, ബിജു തോമസ്, മനോജ്, ബാലാജി നാരായണൻ, വിനോദ് നായർ, അലി സി. ഒർക്കാേട്ടരി, ശശികാന്ത് സത്യശീലൻ, ഷിബിത്ത് പടിക്കൽ, സിദ്ധിഖ് ബാബു, ഹരീഷ് എം. ഹരിദാസ്, ഷാജി ബാലൻ, ഫിദാസ്ക്കർ, ഫൈസൽ, സത്യ മേനോൻ, റെജി മോഹൻ, നൗഫൽ പിലാക്കണ്ടി എന്നിവരാണ് ടീം അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.