ദുബൈ: റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയുമായിരിക്കും ജോലി സമയം. തിങ്കൾ മുതൽ വ്യാഴം ജോലി സമയം 3.5 മണിക്കൂറും വെള്ളിയാഴ്ച 1.5 മണിക്കൂറും കുറവായിരിക്കും. വ്യത്യസ്ത സമയം ജോലി ചെയ്യേണ്ട ജീവനക്കാർക്ക് ഇതിൽ ഇളവുകൾ ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (ഫഹർ) ഞായറാഴ്ച പ്രഖ്യാപിച്ചു. കൂടാതെ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും റമദാനിൽ യോജിച്ച രീതിയിൽ അംഗീകാരത്തോടെ ജോലി സമയം തുടരുകയും ചെയ്യാം. മൊത്തം ജീവനക്കാരിൽ 70 ശതമാനം പേർക്ക് വെള്ളിയാഴ്ചകളിൽ അംഗീകൃത മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോമും അനുവദിക്കാം. റമദാനിൽ ദിവസം നാലര മണിക്കൂറാണ് ഫെഡറൽ ഗവൺമെന്റ് നടപ്പാക്കിയ ജോലി സമയം.
റമദാൻ അല്ലാത്ത മാസങ്ങളിൽ ഇത് എട്ട് മണിക്കൂറാണ്. അതായത് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30ന് ആരംഭിച്ച് ഉച്ചക്കുശേഷം 3.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണിവരെയാണ് ജോലി സമയം. ശനി, ഞായർ ദിവസങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളാണ്. അതേസമയം, ഹിജ്റ കലണ്ടർ പ്രകാരം മാർച്ച് ഒന്നിനായിരിക്കും റമദാൻ എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.