അമ്മാർ മുഹമ്മദ്
അബൂദബി: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ.സി.എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾ ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു.
ആറു രാജ്യങ്ങളിൽനിന്നുള്ള വിജയികൾ മാറ്റുരച്ചപ്പോൾ സൗദിയിൽ നിന്നുമുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്.
'നബി: സഹിഷ്ണുതയുടെ മാതൃക'എന്ന പ്രമേയത്തിൽ നടന്ന റബീഉൽ അവ്വൽ കാമ്പയിനിെൻറ ഭാഗമായി ഗൾഫ് നാടുകളിലെ മദ്റസ വിദ്യാർഥികൾക്കുവേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുഹമ്മദ് നബി പ്രവാചകത്വത്തിനുമുമ്പ് എന്ന വിഷയത്തിൽ ഓരോ രാജ്യത്തെയും സെൻറർ തലങ്ങളിൽ ആയിരുന്നു ആദ്യ റൗണ്ട് ക്വിസ് മത്സരം. രണ്ടാം റൗണ്ടിൽ സെൻറർ വിജയികൾ നാഷനൽ തലത്തിൽ മത്സരിച്ചു.
നാഷനൽ വിജയികളാണ് ഗൾഫ് തല ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്.
ഒന്നാം സമ്മാനത്തിനർഹനായ അമ്മാർ മുഹമ്മദ് റിയാദിലെ രിസാലത്തുൽ ഇസ്ലാം മദ്റസയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.