ദുബൈ: ഇൻഡോർ ക്രിക്കറ്റിെൻറ ആവേശവുമായി പ്രൊ കേരള ലീഗിന് വെള്ളിയാഴ്ച തുടക്കമാവും. കേരളത്തിലെ മുഴുവൻ ജില്ലകളെയും പ്രതിനിധീകരിച്ച് 14 ടീമുകളാണ് മൽസരത്തിൽ പെങ്കടുക്കുക. ടീമുകളുടെ ലേലം കഴിഞ്ഞ ഏഴാം തീയതി നടന്നിരുന്നു. മിഡിൽ ഇൗസ്റ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഇൗസ്റ്റിെൻറ ഉടമസ്ഥതയിലുള്ള വയനാട് ബ്ലേസേഴ്സ് ആണ് കളിക്ക് മുേമ്പ താരമായിരിക്കുന്നത്. പൂർണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള പുരുഷ ടീം എന്ന വിശേഷണവുമായാണ് ഇവർ ബാറ്റെടുക്കുക. പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയി ആലുക്കാസ് ഇവർക്ക് പിന്തുണ നൽകുന്നു.
ക്രിക്കറ്റ് ലഹരിയായി കൊണ്ടുനടക്കുന്ന യു.എ.ഇയിലെ പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഒാരോ ടീമിലെയും അംഗങ്ങൾ.
സെലക്ഷൻ ട്രയൽസിൽ കഴിവ് തെളിയിച്ച 1000 പേരിൽ നിന്ന് 168 പേരെ വിവിധ ടീമുടമകൾ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. ഒാരോ ടീമിലും 12 പേരാണുള്ളത്. വയനാടിന് പുറമെ ലിംസ് കഫേ കണ്ണൂർ ടസ്ക്കർ, ഡാന്യുബ് കോഴിക്കോട് വാറിയേഴ്സ്, സെൻറിന കൊച്ചി യുണൈറ്റഡ്, യു.എ.ഇ. എക്സ്ചേഞ്ച് ട്രിവാൻഡ്രം ബഷേഴ്സ്, എ.വി. പ്രോ പത്തനംതിട്ട സ്റ്റാർസ്, പാലക്കാട് മസ്ക്കറ്റേഴ്സ്, ഫിലി കാസർഗോഡ് ബ്ലാസ്റ്റേഴ്സ്, മൈക്രോ എക്സൽ തൃശൂർ തണ്ടേഴ്സ്, ക്രിക്ബ്രോ ഇടുക്കി ട്രക്കേഴ്സ്, ഹൗസ് ഒാഫ് പർമാർ മലപ്പുറം നൈറ്റ്സ്,കലന്തൂർ ഗ്രൂപ്പ് കോട്ടയം കമാൻഡോസ്, എഫ്.എ.ബി12 കൊല്ലം സ്ട്രൈക്കേഴ്സ്, ഫൊകോ ആലപ്പുഴ ഹരിക്കേൻ എന്നീ ടീമുകളാണ് മൽസരിക്കാൻ ഒരുങ്ങുന്നത്. കടുത്ത പരിശീലനത്തിന് ശേഷമാണ് ഒാരോ ടീമും എത്തുന്നത്. 20,21,27,28 തീയതികളിലായി ദുബൈ യുണൈറ്റഡ് പ്രോ സ്പോർട്സിലാണ് മൽസരങ്ങൾ നടക്കുക.
ബിയോണ്ട് ബ്ലാക് ഇവൻറ്സ് ആൻറ് ആക്ടിവേഷൻസ് സംഘടിപ്പിക്കുന്ന മൽസരം ലെനോവയും മിലാനോയുമാണ് സ്പോൺസർ ചെയ്യുന്നത്. എട്ട് ഒാവർ വീതം നടക്കുന്ന മൽസരത്തിന് വൻ സ്വീകാര്യതയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലുള്ളത്. കളിക്കൊപ്പം സ്തനാർബുദത്തിനെതിരായ പ്രചാരണവും നടത്തുമെന്ന് മലയാളി മംസ് മിഡിൽ ഇൗസ്റ്റ് പ്രസിഡൻറ് ദിയ പറഞ്ഞു. നിലവിൽ 20000 വനിതകൾ ഇൗ സംഘടനക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. കാൻസർ വിരുദ്ധ ബോധവൽക്കരണത്തിൽ പങ്കാളികൾ ആകുന്നതിൽ അഭിമാനമുണ്ടെന്ന് പ്രോകേരള ലീഗ് സി.ഇ.ഒ. മനീഷ് കിഷോറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.