അബൂദബി: ബലിപെരുന്നാൾ ആഘോഷ ഭാഗമായി പടക്കം പൊട്ടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ്. ഇത്തരം ആഘോഷങ്ങൾ സന്തോഷത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും പലപ്പോഴും ദുരന്തത്തിലാണ് പര്യവസാനിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും അപകടത്തെ കുറിച്ച് ബോധവത്കരിക്കുകയും വേണം. പടക്കത്തിന്റെ ഉപയോഗം വീടുകൾക്കും വസ്തുക്കൾക്കും നഷ്ടമുണ്ടാക്കും. കാഴ്ച നഷ്ടപ്പെടുന്നതടക്കമുള്ള പരിക്കും സംഭവിക്കാം. സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്ന് പടക്കം വാങ്ങുന്ന കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കുറഞ്ഞ വിലക്ക് പടക്കം വിറ്റ് യുവാക്കളെ വശീകരിക്കാനാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ശ്രമിക്കുന്നത്. പടക്കം വിൽക്കുന്ന ആളുകളെയോ കടകളെയോ എമർജൻസി നമ്പറിലോ 999 എന്ന ടോൾ ഫ്രീ നമ്പറിലോ 8002626 എന്ന നമ്പറിലോ അറിയിക്കണം -പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.