ദുബൈ: യൂട്യൂബിലോ ഫേസ്ബുക്കിലോ കയറി പണ്ടെങ്ങാണ്ടൊരു നാടു... എന്നൊന്ന് സെർച്ച് ചെയ ്തു നോക്കണം. നവകേരളത്തിെൻറ പ്രിയപ്പെട്ട പാട്ട് പല പേജുകളിൽ, പല പേരുകളിൽ അപ് ലോഡു ചെയ്യപ്പെട്ടിരിക്കുന്നത് കാണാം, പലതിലും എഴുതിയ ആളുടെ പേരു കണ്ടെന്നു വരില്ല, എ വിടെ നിന്നെടുത്തു എന്നുമില്ല. ഇൗ പാട്ട് നിരന്തരമായി കേൾക്കുന്നുവെന്നല്ലാതെ ആരെഴുതി എന്ന് പലരും അന്വേഷിച്ചിട്ടുമില്ല. എന്നാൽ ഇനിയീ പാെട്ടഴുത്ത് ചരിത്രത്തിെൻറ ഭാഗമാണ്. മികച്ച നാടകഗാനത്തിനുള്ള സംസ്ഥാന സർക്കാറിെൻറ അവാർഡ് ഇൗ ഗാനത്തിെൻറ രചയിതാവിനെ അന്വേഷിച്ചെത്തിയിരിക്കുന്നു. കൊരട്ടി രജപുത്രക്ക് വേണ്ടി ‘പകിട’ എന്ന നാടകവും അതിലേക്ക് ഇൗ ഗാനവുമെഴുതിയ പ്രവാസി മലയാളി മുഹാദ് വെമ്പായത്തിനാണ് ഇൗ തിളക്കമേറയുള്ള പുരസ്കാരം. പാട്ട് എടുത്തുപയോഗിക്കുന്നവർ പേര് വെക്കാത്തതിൽ പരിഭവമില്ലെന്നും നമ്മൾ സ്വപ്നം കാണുന്ന കേരളം വീണ്ടെടുക്കുവാനുള്ള സന്ദേശം കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നറിയുന്നതിൽ സന്തോഷമാണെന്നും പറയുന്നു മുഹാദ്. യു.എ.ഇയിൽ ഭാര്യ ഷെഹിനക്കും മകൻ ഇലാനുമൊപ്പം താമസിക്കുന്ന ഇദ്ദേഹം മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ് എഫ്.എമ്മിൽ ക്രിയേറ്റിവ് റൈറ്ററാണ്.
ഇതിനകം അമ്പതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ‘പകിട’ നാടകത്തിൽ ഒരു ഫാക്ടറി മൂലം ജീവിതം വഴിമുട്ടിയ ഗ്രാമവാസികളുടെ സമരനായകനായ സദാനന്ദൻ മാഷ് പാടുന്ന ഒരു പാട്ട് വേണമെന്നും ഇതുപോലുള്ള ആശയമാണ് വേണ്ടതെന്നും പറഞ്ഞ് തയ്യാറാക്കിയ വരികൾ സംവിധായകൻ സുരേഷ് ദിവാകരനെ അറിയിക്കുകയായിരുന്നു. ഇൗ വരികളേക്കാൾ കൃത്യമായി ഒരു പാട്ടുണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം സംഗീത സംവിധായകൻ സെബി നായരമ്പലത്തെ ഇൗണമിടാൻ ഏൽപ്പിക്കുകയായിരുന്നു. കലാഭവൻ ഡെൻസനും അനു മറിയയുമാണ് ഗാനമാലപിച്ചത്. 200 ഒാളം വേദികളിൽ വിജയകരമായി അവതരിപ്പിക്കപ്പെട്ട നാടകത്തിെൻറ വരികൾക്കൊപ്പം പ്രായദേശ വ്യത്യാസമില്ലാതെ കാണികളൊട്ടുക്ക് താളം പിടിച്ചു. അതിെൻറ എത്രയോ ആയിരം ഇരട്ടിത്തവണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുകയും ചെയ്തു. പ്രമുഖ കലാകാരായ രശ്മി സതീശും സാജൻ പള്ളുരുത്തിയും മറ്റും പാട്ട് വിവിധ ഒാൺലൈൻ^ഒാഫ്ലൈൻ വേദികളിൽ അവതരിപ്പിച്ചതും പാട്ടിന് കൂടുതൽ പ്രചാരം നൽകി.
പ്രാർഥനാ തുല്യമായ ഇൗ വരികൾ കുട്ടികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ഉചിതവും കരുത്തുള്ളതുമാണെന്നു പറഞ്ഞപ്പോൾ മുഹാദ് പ്രതികരിച്ചു: ‘‘പുസ്തകത്തിൽ വന്നാലും പുരസ്കാരം കിട്ടിയാലുമെല്ലാം സന്തോഷം തന്നെ. പക്ഷെ അതിനേക്കാളുപരിയായി ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിൽ പശിയില്ലാതിരുന്ന, നിെൻറ പടച്ചോനെെൻറ പടച്ചോനെന്ന തല്ലില്ലാത്ത കേരളം നമുക്ക് വീണ്ടെടുക്കുക തന്നെ വേണം’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.