ദുബൈ: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടി കർശനമാക്കി ദുബൈ. മാസ്ക് ധരിക്കൽ ഉൾപെടെയുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ 3000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്ന് ദുബൈ ദുരന്ത നിരാരണ സമിതി സുപ്രീം കമ്മിറ്റി അറിയിച്ചു.
ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിേൻതാണ് തീരുമാനം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരമാണ് നടപടി.
പൊതുജനങ്ങൾക്ക് വെടിക്കെട്ട് ആസ്വദിക്കാൻ 29 സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് കനത്ത നിരീക്ഷണം ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തിെൻറ ഒരുക്കങ്ങളും നിലവിലെ സാഹചര്യവും സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.