അബൂദബി: മുസഫയിൽ സെൻറ് ഏലിയാസ് ഗ്രീക്ക് ഒാർത്തഡോക്സ് ചർച്ച് സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹയാൻ ഉദ്ഘാടനം ചെയ്തു. അേന്ത്യാഖ്യ ഗ്രീക്ക് ഒാർത്തഡോക്സ് പാട്രിയാർക് ജോൺ എക്സ്. യാസിഗി സന്നിഹിതനായിരുന്നു. രാജ്യത്തിെൻറ സഹിഷ്ണുത, സ്നേഹം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യു.എ.ഇ നേതൃത്വം അബൂദബി ഇൻഡസ്ട്രിയൽ ഏരിയയിൽ സംഭാവന നൽകിയ സ്ഥലത്താണ് കത്തീഡ്രൽ സ്ഥാപിച്ചത്. അബൂദബിയിൽ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിന് നൽകുന്ന പിന്തുണക്ക് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്ക് ശൈഖ് നഹ്യാൻ നന്ദി അറിയിച്ചു. യു.എ.ഇയും ലെബനാനും നിലനിർത്തുന്ന പൊതു തത്വങ്ങളും മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇരു രാജ്യങ്ങളുടെയും ശക്തമായതും സവിശേഷമായതുമായ ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്നതാണ് ഇൗ ആത്മീയാഘോഷം.
നിങ്ങളോടൊപ്പമുള്ള ആഘോഷത്തിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നുവെന്നും ശൈഖ് നഹ്യാൻ പറഞ്ഞു. പ്രസിഡൻറ് ശൈഖ് ഖലീഫ നൽകുന്ന പിന്തുണക്കും ലോകത്താകമാനം സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുന്നതിനും പാട്രിയാർക് ജോൺ എക്സ്. യാസിഗി നന്ദി അറിയിച്ചു. സമാധാനപരമായ സഹവർത്തിത്വം, സഹിഷ്ണുത, എല്ലാ മതങ്ങളോടും സംസ്കാരങ്ങളോടുമുള്ള ആദരവ് തുടങ്ങിയ ഉന്നത മൂല്യങ്ങൾ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ പൈതൃകം യു.എ.ഇ സമൂഹത്തിൽ സംസ്ഥാപിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അറേബ്യൻ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും സ്ഥാനപതികൾ, ഗ്രീക്ക് ഒാർത്തഡോക്സ് ചർച്ച് അംഗങ്ങൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ശൈഖ് നഹ്യാന് പാട്രിയാർക് ജോൺ എക്സ്. യാസിഗി സ്മാരക സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.