പഴയ തലമുറയേക്കാൾ ശരീര സൗന്ദര്യത്തിന് കൂടുതൽ സമയം കണ്ടെത്തുന്നവരാണ് യൂത്തൻമാർ. ആരോഗ്യ സംരക്ഷണത്തിനൊപ്പം മസിലും സിക്സ്പാക്കുമെല്ലാം യുവതലമുറക്ക് ഹരമാണ്. യു.എ.ഇയിലെ ഓരോ താമസയിടങ്ങളിലും ജിമ്മുകളും ഹെൽത്ത് ക്ലബുകളുമുള്ളതിനാൽ ജിമ്മനാകാൻ കൊതിക്കുന്നവർക്ക് അവസരങ്ങളുമുണ്ട്. പക്ഷെ, ചില ജിമ്മൻമാരുടെ ആഗ്രഹം ഇവിടെയൊന്നും നിൽക്കില്ല.
അവർ ഉയരങ്ങൾ തേടിപോകും. അങ്ങിനെെയാരാളാണ് ആലപ്പുഴ കായംകുളകാരൻ വിനീത് വേണു. എട്ട് വർഷം മുൻപ് മിസ്റ്റർ ആലപ്പുഴ. ഇപ്പോൾ ലോകോത്തര ചാമ്പ്യൻഷിപ്പായ ഐ.എഫ്.ബി.ബിയുടെ ടൈറ്റിൽ ചാമ്പ്യൻ. കഴിഞ്ഞ മാസം റഷ്യയിൽ നടന്ന ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് (ഐ.എഫ്.ബി.ബി) പ്രോ ക്വാളിഫയറിൽ രണ്ട് ഗോൾഡ് അടക്കം മൂന്ന് മെഡലുകൾ നേടിയ ആദ്യ മലയാളിയായ വിനീതിെൻറ ജിമ്മൻ വിശേഷങ്ങൾ കേൾക്കാം.
എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ മുതൽ വിനീതിെൻറ സ്വപ്നങ്ങളിൽ 'സിക്സ് പാക്കു'ണ്ട്. പക്ഷെ, സമൂഹത്തിെൻറ കണ്ണിൽ ജിമ്മുകളെ കുറിച്ച് നിറയെ തെറ്റിദ്ധാരണകളായിരുന്നു. ജിമ്മിൽ പോകുന്നവർക്ക് പൊക്കം വെക്കില്ല എന്നായിരുന്നു ഒരു 'തിയറി'. 15 വയസ് കഴിയാതെ ജിമ്മിൽ പോകരുതെന്ന് മറ്റൊരു തിയറി. ഇതോടെ വീട്ടുകാരും എതിർത്തു. 2006ൽ ചെന്നൈയിലെത്തിയപ്പോഴാണ് ജിമ്മിൽ പോയി തുടങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയപ്പോഴും ഇത് തുടർന്നു. ഇതിനിടയിൽ അടുത്ത സുഹൃത്തായ ബന്ധുവിെൻറ മരണം വിനീതിനെ തളർത്തി. മാനസീകമായി ശാരീരികമായും തളർന്നു. ശരീര ഭാരം കുത്തനെ കുറഞ്ഞു.
ഇതോടെയാണ് നാട്ടിൽ നിൽക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഫിറ്റ്നസ് മേഖലയിൽ ഗൾഫിൽ വലിയ സാധ്യതകളുണ്ട് എന്നറിഞ്ഞതോടെ വീണ്ടും പരിശീലനം തുടങ്ങി. അങ്ങിനെയാണ് 2013ലെ മിസ്റ്റർ ആലപ്പുഴ ചാമ്പ്യനായി തിരിച്ചുവന്നത്. വൈകാതെ ഗൾഫിലേക്ക് വിമാനം കയറി. വേറെ ജോലി നോക്കിയാണ് ദുബൈയിൽ എത്തിയതെങ്കിലും മലയാളിയുടെ ക്ലബ്ബിൽ പരിശീലകനായി കയറി. അത്ര തൃപ്തി വരാത്തതിനാൽ മാസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങി. 2015ലാണ് പിന്നീട് തിരിച്ചുവരുന്നത്. ഇത്തവണ കച്ചകെട്ടിയിറങ്ങുകയായിരുന്നു. ദുബൈയിലെത്തി ലെവൽ 3 കോഴ്സ് പൂർത്തിയാക്കി. ഒന്നര വർഷം ഒരു ജിമ്മിൽ ട്രെയിനറായി. അതിന് ശേഷം ദുൈബയിലെ പ്രശസ്തമായ ഗോൾഡ്സ് ജിമ്മിലെ മാസ്റ്റർ ട്രെയിനർ ആയി. ഇൗ കാലയളവിലാണ് ലെവൽ 4 ഉൾപെടെയുള്ള സർട്ടിഫിക്കറ്റ് എടുത്തത്. 2015ലാണ് ഇതൊരു പ്രൊഫഷനാക്കാൻ തീരുമാനിച്ചതെന്ന് വിനീത് പറയുന്നു.
ദുബൈയിലെത്തിയതോടെയാണ് അന്താരാഷ്ട്ര മത്സരങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. 2017ൽ ഷോ ഓഫ് ദുബൈയിൽ ഫൈനലിൽ എത്തിയിരുന്നു. അപ്പോഴും നോട്ടം അന്താരാഷ്ട്ര മത്സരങ്ങളിലേക്കായിരുന്നു. കോവിഡ് എത്തിയതോടെ കാത്തിരിപ്പ് നീണ്ടു. ഈ സമയത്തും വർക്കൗട്ടിന് കുറവ് വരുത്തിയില്ല. റഷ്യയിലെ ചാമ്പ്യൻഷിപ്പിന് രജിസ്റ്റർ ചെയ്തതോടെ അതിനായുള്ള കാത്തിരിപ്പായിരുന്നു. പരിശീലനത്തിന് ട്രെയിനിങ് ഫീസ് ഉൾപെടെ ഓരോ മാസവും 7000 ദിർഹമെങ്കിലും ചിലവ് വരും. സ്പോൺസറില്ലാത്തതിനാൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് റഷ്യയിലേക്ക് പോകാൻ തീരുമാനിച്ചത്. കോവിഡ് അപ്പോഴും വിലങ്ങുതടിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ചതും വിസ നൽകാത്തതും തടസമായി.
ഒടുവിൽ ചാമ്പ്യൻഷിപ്പിന് രണ്ടാഴ്ച മുൻപാണ് റഷ്യൻ യാത്ര ഉറപ്പാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചാമ്പ്യൻമാരുമായായിരുന്നു മത്സരം. പോരാട്ടം കടുപ്പമേറിയതായിരുന്നെങ്കിലും രണ്ടിനങ്ങളിൽ ഗോൾഡും ഒരു സിൽവറും നേടി. നൊവൈസ്മെൻ ഫിസിക്കിൽ ടൈറ്റിൽ ചാമ്പ്യനായതാണ് ഏറ്റവും പ്രിയപ്പെട്ടത്. ഓപൺക്ലാസ് മെൻ ഫിസിക്കിൽ രണ്ടാം സ്ഥാനമായിരുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് വിനീത്. ആദ്യമായാണ് ഒരു മലയാളി ഈ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. ഇതിൽ നിന്ന് പ്രോ കാർഡ് കിട്ടുന്നവർക്കാണ് മറ്റ് ഇൻറർനാഷനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പ്രോകാർഡ് ഇല്ലാത്ത നൊവൈസ്മെൻ ഫിസിക്കിലാണ് വിനീത് ചാമ്പ്യനായത്. ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന അമേച്വർ ഒളിമ്പ്യയിൽ പങ്കെടുക്കാൻ പദ്ധതിയുണ്ട്.
ഇപ്പോൾ, ദുബൈയിലെ ജിമ്മൻമാരെ വളർത്തിയെടുക്കുന്ന ഫ്രീലാൻസർ പരിശീലകൻ കൂടിയാണ് വിനീത്. ഫിറ്റ്നസ് മോഡലിങ് താരം കൂടിയാണ്. ifbb_spartavineeth എന്ന ഇൻസ്റ്റഗ്രാം പേജ് സജീവമാക്കാനും സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാനും ലക്ഷ്യമുണ്ട്. ഭാര്യ ഗായത്രി ദേവി സി.എ ചെയ്യുന്നു. മകൻ വംഷിത് വി. ഭാസ്കർ. ദുബൈയിൽ ഡിസ്കവറി ഗാർഡൻസിലാണ് വിനീതിെൻറ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.