ദുൈബ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെ കുളിരുള്ള ഓർമയാണ് ഷാർജ കപ്പ്. ഇന്ത്യ-പാക് ക്രിക്കറ്റിെൻറ മനോഹാരിതയും പ്രവാസി ആരാധകരുടെ ആവേശവും ആർപ്പുവിളികളുമായിരുന്നു ഷാർജ കപ്പിെൻറ ജീവൻ. ഷാർജ കപ്പിൽ കളിക്കാനായില്ലെങ്കിലും വർഷങ്ങൾക്കുമുമ്പ് ടൂർണമെൻറ് കണ്ടതിെൻറ ഓർമകൾ അയവിറക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിെൻറ സഹപരിശീലകനായി യു.എ.ഇയിൽ എത്തിയ കൈഫ് ഡൽഹി ടീമിെൻറ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഷാർജ കപ്പ് ഓർത്തെടുത്തത്.
''വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഷാർജയിലേക്ക് വരുന്നത്. മുമ്പ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടംനേടാൻ കഴിയാത്തതിനാൽ കളിക്കാൻ പറ്റിയിട്ടില്ല. എങ്കിലും, 1990കളുടെ തുടക്കത്തിൽ നടന്ന ഇന്ത്യ-പാക് മത്സരങ്ങൾ മറക്കാനാവില്ല. അന്ന് ഞാൻ ഇരുന്നത് അവിടെയായിരുന്നു (ഗാലറിയിലേക്ക് കൈ ചൂണ്ടുന്നു). താരങ്ങളുമായി കാണികൾക്ക് സംസാരിക്കാൻപോലും അവസരം ലഭിച്ചിരുന്നു. അത്ര ചേർന്നായിരുന്നു ഗാലറിയും താരങ്ങളുടെ പവിലിയനും. ഇന്ത്യ-പാക് കളിക്ക് അതിരറ്റ ആവേശമായിരുന്നു. ഇംറാൻ ഖാനും കപിൽ ദേവും കളിച്ചിരുന്ന മൈതാനത്ത് എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഷാർജയിൽ കളിക്കണമെന്നത് എെൻറ ആഗ്രഹമായിരുന്നു. അത് നടന്നില്ലെങ്കിലും ഡൽഹി കാപിറ്റൽസിനൊപ്പം ഇവിടെ എത്തിയതിൽ സന്തോഷം. ഇക്കുറി കാണികൾ ഇല്ലെന്നത് നിരാശജനകമാണ്. എന്നാൽ, ടൂർണമെൻറ് നടക്കുമോ എന്നുപോലും ആശങ്കപ്പെട്ട സ്ഥാനത്തുനിന്ന് ഇവിടെ വരെ എത്തിയില്ലേ. ഗാലറിയിലെ ഫാൻസിനെ താരങ്ങൾക്ക് മിസ് ചെയ്യും എന്നുറപ്പാണ്. ടെലിവിഷന് മുന്നിലിരിക്കുന്ന കാണികളെ നിരാശരാക്കാത്ത പ്രകടനം നടത്താൻ കഴിയും. വളരെയേറെ പ്രതീക്ഷകളും പേറിയാണ് ഡൽഹി ടീമിെൻറ വരവ്. യുവതാരങ്ങൾ ആവേശത്തിലാണ്. ഡൽഹി ഫാൻസിനെ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്'' -കൈഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.