ദുബൈ: ഗള്‍ഫ് പരദേശികളുടെ ആഘോഷത്തിനായി ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കങ്ങള്‍ അവ സാനഘട്ടത്തിലേക്ക്. മീഡിയവണ്‍ 'പ്രവാസോത്സ'ത്തിന് നാളെ രാത്രി എട്ടരക്ക് അരങ്ങുണരും. മ േളക്ക് നിറം പകരാന്‍ പുതുതലമുറയുടെ ആവേശമായ സൂപ്പർസ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് മുഖ്യാതിഥിയായി എത്തും. യു.എ.ഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന വേളയില്‍ ‘സഹിഷ്ണുതയുടെ മഹോത്സവം’ എന്ന സന്ദേശവുമായാണ് വര്‍ണാഭമായ പരിപാടികള്‍ ഒരുക്കുന്നത്.
ദുല്‍ഖര്‍ സല്മാന് പുറമെ നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന് എന്നീ നിലകളില്‍ മലയാള ചലച്ചിത്രവേദിയെ സമ്പന്നമാക്കിയ യുവതാരം വിനീത് ശ്രീനിവാസനും 'പ്രവാസോത്സവ'ത്തിന് ഹരം പകരാനെത്തും. പുരസ്കാരങ്ങള്‍ വാരികൂട്ടിയ പിന്നണി ഗായിക സിത്താര, സംഗീതകാരന് നരേഷ് അയ്യര്‍, വയലിനിസ്റ്റ് കാവ്യ അജിത് എന്നിവര്‍ മേള സംഗീതസാന്ദ്രമാക്കും. കോട്ടയം നസീര്‍, പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ, നിര്‍മല്‍ പാലാഴി എന്നിവര്‍ പൊട്ടിച്ചിരി ഉയര്‍ത്താന്‍ ഒപ്പമുണ്ടാകും. ആറാം തവണയാണ് മീഡിയവണ്‍ വിവിധ ഗള്‍ഫ് നഗരങ്ങളിലായി പ്രവാസോത്സവം സംഘടിപ്പിക്കുന്നത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 2014 ല്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിയാക്കി ആരംഭിച്ച പ്രവാസോത്സസം 2018 ല്‍ സൂപ്പർ സ്റ്റാര്‍ മോഹൻലാലിനൊപ്പം ദുബൈ ഗ്ലോബല്‍ വില്ലേജില്‍ കാണികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. ഈവര്‍ഷത്തെ പ്രവാസോല്‍സവം കൂടുതല്‍ വര്‍ണാഭമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.