അലങ്കരിച്ച സൈക്കിളുമായി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യം മുഴുവൻ സഞ്ചരിക്കുന്ന ഹംസ

സൈക്കിളില്‍ ദേശീയ ദിനാഘോഷ യാത്രയുമായി മലയാളി

അജ്മാൻ: പോറ്റമ്മയായ രാജ്യത്തിന്‍റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൈക്കിള്‍ യാത്രയുമായി മലയാളി. യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി ഹംസ എളയോടത്ത് രാജ്യത്തിന്‍റെ പതാകകളാല്‍ അലങ്കരിച്ച തന്‍റെ സൈക്കിളില്‍ രാജ്യം മൊത്തം കറങ്ങാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അബൂദബി മുസഫയില്‍ ജോലി ചെയ്യുന്ന ഹംസ നവംബര്‍ ഇരുപതിനാണ് തന്‍റെ സാഹസത്തിന് ഇറങ്ങിയത്. സപ്തവര്‍ണങ്ങള്‍ പോലെ മനോഹരമായ യു.എ.ഇയുടെ ഏഴ് എമിറേറ്റുകളും ചവിട്ടിക്കറങ്ങി എല്ലാ കാഴ്ചകളും കണ്ട് മാത്രമേ മടങ്ങിയെത്തൂ. തന്‍റെ യാത്രാവാഹനമായ സൈക്കിള്‍ യു.എ.ഇയുടെ പതാകകളാല്‍ മനോഹരമായി അലങ്കരിച്ചിരിക്കുകയാണ് ഈ മലയാളി. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഈ രാജ്യത്തോടുള്ള തന്‍റെ കടപ്പാടിന്‍റെ ഭാഗമായാണ് ഹംസ ഈ യാത്ര സംഘടിപ്പിക്കുന്നത്.

പത്ത് വര്‍ഷമായി അബൂദബിയിലുള്ള ഇദ്ദേഹം കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകള്‍ താണ്ടിയുള്ള യാത്രക്ക് ആവശ്യമായ ഒരുക്കങ്ങളോടെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹംസ താണ്ടുന്ന വഴിയില്‍ കാണുന്ന നിരവധി സഹോദരങ്ങളാണ് ആശംസകളും ഉപഹാരങ്ങളുമായി ഹംസയെ നെഞ്ചോട് ചേര്‍ക്കുന്നത്. 20 ദിവസം നീളുന്ന യാത്രയില്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ പരമാവധി കടന്നുപോകാനുള്ള ശ്രമത്തിലാണ് അറുപതുകാരനായ ഈ പ്രവാസി മലയാളി.   

Tags:    
News Summary - Malayali with the National Day celebration tour on a bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.