ദുബൈ: ചൈനയിൽ നടന്ന കരാട്ടേ റഫറി പരീക്ഷയിൽ യോഗ്യത നേടി മലയാളി. റെൻഷി ഷംഷീർ അലിയാണ് കുമിതെ വിഭാഗത്തിൽ എ ഗ്രേഡ് നേടിയത്. ചൈനയിലെ ഷാവോഗുവാനിയിൽ 23ാമത് ഏഷ്യൻ കാടെറ്റ്, ജൂനിയർ ആൻഡ് അണ്ടർ 21 കരാട്ടേ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റഫറി പരീക്ഷയിൽ യു.എ.ഇയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത എട്ടംഗ സംഘത്തിലെ ഏക മലയാളി കൂടിയാണ് റെൻഷി ഷംഷീർ.
കഴിഞ്ഞ വർഷം ജോർഡനിൽ നടന്ന ഏഷ്യൻ കരാട്ടേ ഫെഡറേഷൻ റഫറി യോഗ്യത പരീക്ഷയിൽ യു.എ.ഇ പ്രതിനിധിയായി ഇദ്ദേഹം യോഗ്യത നേടിയിരുന്നു. ഇതോടെ ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന കരാട്ടേ മത്സരങ്ങളിൽ ഷംഷീർ വിധികർത്താവായി തുടരും. കഴിഞ്ഞ 15 വർഷത്തോളമായി യു.എ.ഇയിൽ മാർഷ്യൽ ആർട്സ് വിഭാഗത്തിൽ കരാട്ടേ, കൊബുഡോ, ഐകിക്കൈ ഐകിഡോ എന്നീ ആർട്ടുകൾ പരിശീലിപ്പിക്കുകയാണ് ഷംഷീർ. കണ്ണൂർ ജില്ലയിലെ മാതമംഗലം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.