അബൂദബി: വിവിധ കാലഘട്ടങ്ങളിലെ ശൈഖ് സായിദിനെ വരകളിൽ പകർത്തി മലയാളി ചിത്രകാരൻ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാനാണ് സായിദ് വർഷാഘോഷത്തിെൻറ ഭാഗമായി ശൈഖ് സായിദിെൻറ 50ലധികം ചിത്രങ്ങളുമായി പ്രദർശനം സംഘടിപ്പിക്കുന്നത്. ‘ആൻ ആർട്ടിസ്റ്റിക് സബ്മിഷൻ ഒാഫ് ഹിസ്റ്ററി ഫ്രം ഇന്ത്യ മച്ച് ലവ്’ എന്ന പേരിൽ അബൂദബി നാഷനൽ തിയറ്റിലാണ് പ്രദർശനം. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം ശനിയാഴ്ച സമാപിക്കും.
ശൈഖ് സായിദ് വിവിധ യൂ.എ.ഇ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ കൂടുതലും. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, സൗദി രാജാവായിരുന്ന ഖാലിദ് ബിൻ അബ്ദുൽ അസീസ് എന്നിവർക്കൊപ്പമുള്ള ചിത്രവുമുണ്ട്. കൂടാതെ എമിറേറ്റ് ഭരണാധികാരികൾ, യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
മിക്ക ചിത്രങ്ങളും ഫോേട്ടാകൾ നിരീക്ഷിച്ച് വരച്ചതാണെന്ന് ഹബീബ് പറഞ്ഞു. ൈശഖ് സായിദ് ഇല്ലാത്ത ചില ഫോേട്ടാകളിലേക്ക് അദ്ദേഹത്തെ ചേർത്തിയാണ് ചിത്രം തയാറാക്കിയത്. അതിന് ആ ഫോേട്ടായെടുത്ത കാലഘട്ടം മനസ്സിലാക്കി ആവശ്യമായ പഠനങ്ങളും അവലോകനങ്ങളും നടത്തി.
സ്റ്റോൺ ഗ്രേ ജലച്ചായത്തിലാണ് ചിത്രങ്ങൾ രചിച്ചത്. ആറ് മാസത്തിലധികം പ്രയത്നം വേണ്ടിവന്നു ഇതിന്. ഇക്കാലയളവിൽ ഒരു ദിവസം മൂന്ന് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ലെന്ന് ഹബീബ് അറിയിച്ചു. അർധരാത്രിയാണ് മിക്ക ചിത്രങ്ങളും വരച്ചത്. ശൈഖ് സായിദിെൻറ 100 ചിത്രങ്ങൾ പൂർത്തിയാക്കുകയാണ് തെൻറ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ഹബീബ് നാല് വർഷമായി യു.എ.ഇയിലുണ്ട്. കേരള സന്ദർശന വേളയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിക്ക് ഹബീബ് വരച്ച അദ്ദേഹത്തിെൻറ ചിത്രം കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.