അബൂദബി: നിരവധി വ്യത്യസ്തതകൾക്കിടയിലും മലയാളികളെ ഒരുമിപ്പിക്കുന്നത് ഭാഷയാ ണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. അബൂദബി മലയാളി സമാജം സാഹിത് യ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് കഴിയുന്ന മലയാളികൾക്കിടയിൽ മാതൃഭാഷയെ ശക്തമായി നിലനിർത്തുന്നത് സമാജം പോലുള്ള സാംസ്കാരിക സംഘടനകളാണ്. സമാജം സാഹിത്യപുരസ്കാരം ഇതിന് മുമ്പ് ലഭിച്ചതെല്ലാം പേരെടുത്ത എഴുത്തുകാർക്കാണ്. അതിനാൽ ഇന്ത്യക്ക് പുറത്തുനിന്ന് ലഭിക്കുന്ന ആദ്യ പുരസ്കാരം സമാജത്തിേൻറതായതിൽ സന്തോഷമുണ്ടെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്രവും ഫലകവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം ടി.എ. നാസറിൽനിന്ന് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി. സമാജം കലാവിഭാഗം റഫീഖ് അഹമ്മദിെൻറ തിരഞ്ഞെടുത്ത കവിതകളുടെ ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചു. സമാജം സുവർണ ജൂബിലിയുടെ ഭാഗമായി തയാറാക്കിയ സ്മരണിക റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു. എഡിറ്റോറിയൽ അംഗങ്ങളായ എം.യു. ഇർഷാദ്, ജെറിൻ കുര്യൻ ജേക്കബ്, അഡ്വ. ആയിഷ സക്കീർ, കെ.വി. ബഷീർ, അനീഷ് ബാലകൃഷ്ണൻ, പുന്നൂസ് ചാക്കോ, സാംസൺ, എ.എം. അൻസാർ, പി.ടി. റഫീഖ് എന്നിവർ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും ട്രഷറർ ബിജു കിഴക്കനേല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.