ദുബൈ: പേര് പുലി മജീദെന്നാണെങ്കിലും കുടുംബക്കാർക്കും പ്രവാസികൾക്കും സുഹൃത്തുക്കൾക്കും സ്നേഹമുള്ളയാളാണ് മജീദിക്ക.33 വർഷ പ്രവാസജീവിതം അവസാനിപ്പിച്ച് മജീദിക്ക മടങ്ങുേമ്പാൾ ഒപ്പമുള്ളവർ സങ്കടത്തിലാകുന്നതും അതുകൊണ്ടാണ്.
1987 ഏപ്രിൽ 22നാണ് കൊടുങ്ങല്ലൂർ കൈപ്പമംഗലം കൂരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് മജീദ് പ്രവാസം തുടങ്ങുന്നത്. പുലി മജീദ് എന്ന വിളിപ്പേര് കേൾക്കുേമ്പാൾ പലരും ചോദിക്കാറുണ്ട് അതിെൻറ കാരണം. 'വല്യാപ്പായുടെ കാലം മുതൽ കൈമാറിക്കിട്ടിയ പേരാണത്. ആ വിളി അഭിമാനത്തോടെയാണ് ഇപ്പോഴും കേൾക്കുന്നത്. ഇത് ആരെയും ഉപദ്രവിക്കുന്ന പുലിയല്ലാട്ടോ' -മജീദിക്ക പറയുന്നു. യു.എ.ഇയോട് ഇപ്പോഴും തീർത്താൽ തീരാത്ത സ്നേഹമാണ് മജീദിക്കാക്ക്.
മനസ്സുകൊണ്ട് ഇപ്പോഴും തിരികെ യാത്രക്ക് പ്രാപ്തനായിട്ടില്ല. നന്മമാത്രമാണ് ഈ നാട് പകർന്നുനൽകിയതെന്ന് അദ്ദേഹം പറയുന്നു. ഇവിടെ എത്തിയശേഷം രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയമായി. 1992ൽ ദുബൈ റാശിദ് ആശുപത്രിയിലും '98ൽ ദുബൈ ആശുപത്രിയിലും. ഉറ്റവർ അടുത്തില്ലാത്ത കാലത്ത് ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണവും സർക്കാറിെൻറ സഹകരണവും മറക്കാനാവില്ലെന്ന് പറയുന്നു. കുരിക്കുഴി മഹല്ല് പ്രവാസി അസോസിയേഷൻ രൂപവത്കരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്താൻ കഴിഞ്ഞതാണ് മറ്റൊരു നേട്ടം.
കാസർകോട് മുതൽ കന്യാകുമാരി വരെയുള്ളവരെ കാണാനും പരിചയപ്പെടാനും സഹായിക്കാനും സൗഹൃദം കൂടാനും കഴിഞ്ഞു. കാൻറീൻ നടത്തിപ്പിനിടയിൽ നിരവധി പേർക്ക് വെച്ചുവിളമ്പാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യവുമുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. 61ാം വയസ്സിൽ നാട്ടിലെത്തിയാലും വിശ്രമിക്കാൻ ഉദ്ദേശ്യമില്ല. മക്കളായ റജീന, ആഷിഫ്, അനസ് എന്നിവരുടെ വിവാഹം കഴിഞ്ഞു. ഭാര്യ: ഹാജറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.