ദുബൈ: തൊഴിലാളികളുടെ വിസ പുതുക്കുന്നതിന് അതീവ ഉദാര നയവുമായി യു.എ.ഇ. രാജ്യത്തെ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ യും വീട്ടുജോലിക്കാരുടെയും കാലാവധി തീർന്ന വിസകൾ മെഡിക്കൽ പരിശോധന പോലും കൂടാതെ താനേ പുതുക്കി നൽകുവാനാണ് തീ രുമാനം. ഇതിനുള്ള ഫീസ് ഒാൺലൈൻ വഴി അടക്കാനാവും.
ജനങ്ങൾ പുറത്തിറങ്ങുകയും ഇടകലരുകയും ചെയ്യുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാൻ ലക്ഷ്യമിട്ടാണ് ഇൗ നടപടി. തൊഴിലാളികൾ വിസ പുതുക്കുവാനായി മെഡിക്കൽ ഫിറ്റ്നസ് സെൻററുകളിൽ പോകേണ്ടതില്ല. ഫിറ്റ്നസ് സെൻററുകളും വിസ സേവനങ്ങൾ നൽകുന്ന ആമർ സെൻററുകളും അടച്ചിട്ടിരിക്കുകയുമാണ്.
മാനവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം, ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് എന്നിവയുടെ സംയുക്ത ആലോചക്ക് ശേഷം ബുധനാഴ്ച അർധരാത്രിയാണ് തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ഏതെങ്കിലുമൊരു തൊഴിലാളിക്ക് കൊറോണ ബാധ സംശയിക്കുകയോ രോഗബാധിതരുമായി സമ്പർക്കം കണ്ടെത്തുകയോ ചെയ്താൽ അധികാരികളെ വിവരമറിയിക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.