ദുബൈ: കേരളത്തിൽനിന്ന് യു.എ.ഇ വഴി കുെവെത്തിലേക്കും സൗദിയിലേക്കും യാത്രെചയ്യാനെത്തി ദുബൈയിൽ കുടുങ്ങിയ വിമാന യാത്രക്കാർ നാട്ടിലേക്ക് മടങ്ങുന്നു.യു.എ.ഇയിൽനിന്ന് കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള അമിത ടിക്കറ്റ് നിരക്കും വിമാന സർവിസിെൻറ ലഭ്യതക്കുറവുമാണ് ഇവർക്ക് തിരിച്ചടിയായത്. താൽക്കാലികമായെടുത്ത ഒരുമാസത്തെ വിസ കാലാവധി അവസാനിക്കാറായ പലരും കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങി. ഉടൻ ബാക്കിയുള്ളവരും മടങ്ങാനൊരുങ്ങുകയാണ്.
ആയിരത്തോളം പേരാണ് ഇത്തരത്തിൽ ദുബൈയിലെ ഹോട്ടലുകളിൽ തങ്ങുന്നത്. കുവൈത്തിലേക്കും സൗദിയിലേക്കും ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാലാണ് യാത്രക്കാർ ദുബൈ വഴി യാത്ര ചെയ്യുന്നത്.ദുബൈയിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം കുവൈത്തിൽ എത്തണമെന്നാണ് നിബന്ധന. അതിനാൽ ഒരു മാസത്തെ വിസിറ്റിങ് വിസയെടുത്താണ് യാത്രക്കാർ ദുബൈയിൽ എത്തി ഹോട്ടലിൽ തങ്ങുന്നത്. എന്നാൽ, ദുബൈയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രനിരക്ക് 5000 ദിർഹമിന് മുകളിലാണ്. സാധാരണ ഇത് 300-600 ദിർഹമാണ്.
ടിക്കറ്റാണെങ്കിൽ കിട്ടാനുമില്ല. എയർലൈനുകളുടെ െസെറ്റിൽ അടുത്ത മാസം മുതലാണ് ടിക്കറ്റുകൾ കാണിക്കുന്നത്. അതും 3000 ദിർഹമിന് മുകളിലാണ് നിരക്ക്. 5000 മുതൽ 7500 ദിർഹം വരെ നൽകിയാൽ ടിക്കറ്റ് നൽകാമെന്ന് ചില ട്രാവൽ ഏജൻസികൾ അറിയിച്ചതായി യാത്രക്കാർ പറയുന്നു. അതേസമയം, കേരളത്തിലേക്ക് 300 ദിർഹമിന് ടിക്കറ്റ് ലഭിക്കും. നാട്ടിലേക്ക് തിരികെ പോയ ശേഷം നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുേമ്പാൾ കുവൈത്തിലേക്ക് പോകാമെന്ന നിലപാടിലാണ് പലരും. ദുബൈയിലെത്തി 20 ദിവസത്തിന് മുകളിലായവരുണ്ട്.
ഒരാഴ്ചകൂടി കഴിഞ്ഞാൽ ഇവരുടെ വിസ കാലാവധി അവസാനിക്കും. പിന്നീട് വിസ പുതുക്കുകയോ പിഴ അടക്കുകയോ ചെയ്യേണ്ടിവരും.ഹോട്ടലിൽ തങ്ങുന്നതിന് നൽകുന്ന ചെലവ് വേറെയും. ഉടൻ കുവൈത്തിലോ സൗദിയിലോ എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകും എന്ന അവസ്ഥയിലുള്ളവരാണ് ഇനിയും പ്രതീക്ഷയോടെ ഇവിടെ തങ്ങുന്നത്. കുടുംബവുമായി എത്തിയവരുമുണ്ട്.യു.എ.ഇയിൽനിന്ന് കുവൈത്തിലേക്ക് ദിവസവും വളരെ കുറച്ച് സർവിസ് മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പകുതി യാത്രക്കാരെ മാത്രമാണ് വിമാനങ്ങളിൽ അനുവദിക്കുന്നത്.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കും സൗദിയിലേക്കും യാത്ര ചെയ്യാനുള്ളവർ നേരിട്ടുള്ള വിമാന സർവിസ് തുടങ്ങിയശേഷം യാത്ര ചെയ്യുന്നതാവും നല്ലെതന്ന് ദുബൈയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശി നസീർ പറയുന്നു. ഇവിടെ എത്തിയിട്ട് 23 ദിവസം കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞാൽ വിസ കാലാവധി കഴിയും. 14 ദിവസത്തേക്ക് 35,000 രൂപയുടെ ഹോട്ടൽ പാക്കേജ് എടുത്താണ് ഇവിടെ എത്തിയത്. പാക്കേജും കഴിഞ്ഞ് അധിക തുക നൽകിയാണ് തങ്ങുന്നത്. അൽ ബർഷയിലെ ഹോട്ടലിലാണ് താമസം. ആയിരക്കണക്കിന് ആളുകൾ ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ട്. ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ മാത്രം 178 പേരുണ്ട്. യു.എ.ഇയിലെ പല ട്രാവൽസുകളിലും വിളിച്ചുനോക്കി. ടിക്കറ്റ് ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
4500-5000 ദിർഹമിന് ടിക്കറ്റ് നൽകാമെന്ന് നേരത്തേ പാകിസ്താനി ട്രാവൽ ഏജൻസി അറിയിച്ചിരുന്നു. ഇത്രയും തുക നൽകി കുവൈത്തിലേക്ക് പോകുന്നതിലും നല്ലത് 8000 രൂപ മുടക്കി കേരളത്തിലേക്ക് മടങ്ങുന്നതാണ്. ദുബൈയിൽനിന്ന് കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകളും വിമാനത്തിെൻറ ലഭ്യതയും ഉറപ്പുവരുത്തിയശേഷം മാത്രം ഇവിടെ എത്തുന്നതാവും നല്ലെതന്നും നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.