ദുബൈ:രണ്ടു പതിറ്റാണ്ട് കാലത്തോളം ദുബൈ കടലിലെ ഓളപരപ്പില്‍ ഊളിയിട്ട് ദുബൈയില്‍ വിത രണത്തിനുള്ള കറൻറിനും വെള്ളത്തിനും സൂക്ഷ്മത ഉറപ്പു വരുത്തുന്ന ജോലിക്ക് മേല്‍നോട്ട ം വഹിച്ചിരുന്ന ഏക മലയാളി ജീവനക്കാരന് വിശ്രമത്തിനായി ഇനി നാട്ടിലേക്ക്. മലപ്പുറം ത ാനൂര്‍ മൂലക്കല് ചുണ്ടന് വീട്ടില്‍ പുതിയ നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടിയാണ് 38 വര് ഷക്കാലത്തെ ദുബൈ ഇലക്ട്രിക്സിറ്റി ആൻറ് വാട്ടര്‍ അതോറിറ്റി (ദീവ)യിലെ ജോലിയില്‍ നിന് ന് വിരമിച്ച് നാടണയുന്നത്. കഴിഞ്ഞ 19 വര്‍ഷമായി ‘ദേവ’യുടെ ജബല്‍ അലി പവര്‍ പ്ലാൻറില്‍ മ ുങ്ങല് വിദഗ്ധനാണ് കുഞ്ഞിമൊയ്തീന്‍ കുട്ടി.
കടലില്‍ ഒന്നര കിലോമീറ്റര്‍ അകലെ സ്ഥാപിച്ച പ്ലാന്റില്‍ കടലില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്ന റിസര്‍വോയറില്‍ മാലിന്യങ്ങള്‍ കയറുന്നതും അടിഞ്ഞു കൂടുന്നതും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കലായിരുന്നു ഇദ്ദേഹത്തിെൻറ ജോലി. വെള്ളം പമ്പ് ചെയ്യാനായി ജബല്‍ അലി കടലില്‍ 6 പ്ലാൻറുകള്‍ ആണ് ‘ദീവ’യുടേതായി ഉള്ളത്. ഓരോന്നിലും 15 മീറ്റര്‍ ആഴത്തില്‍ കൂറ്റന്‍ പൈപ്പുകളും ഉണ്ട്. വലിച്ചെടുക്കുന്ന വെള്ളത്തെ നീരാവിയാക്കിമാറ്റി വൈദ്യുതി ഉല്പാദനത്തിനും അതേ നീരാവിയെ തണുപ്പിച്ച് ഡിസ്റ്റിൽഡ് വാട്ടറാക്കി മാറ്റി വേണ്ട ശുദ്ധീകരണങ്ങളോടെ കുടിവെള്ളം വിതരണത്തിനും ഉപയോഗിക്കുന്നുവെന്നതിനാല്‍ ഏറെ ശ്രദ്ധയോടെയും സുരക്ഷിതത്വത്തോടെയുമാണ് ഇതിെൻറ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. അതുകൊണ്ട് തന്നെ ഈ ജോലി ഏറെ ശ്രമകരവും ഉത്തരവാദിത്വം നിറഞ്ഞതുമായിരുന്നെന്ന് കുഞ്ഞിമൊയ്തീന്‍ കുട്ടി പറയുന്നു. കൂടുതലാരും അറിയാത്തതും ഇറങ്ങി ചെല്ലാത്തതുമായ തൊഴിൽ മേഖലയാണിത്. ഒന്നര കിലോമീറ്റര്‍ മീറ്റര്‍ കടലിലേക്ക് ബോട്ടിലാണ് പോവുക.
കുഞ്ഞിമൊയ്തീന്‍ കുട്ടി ഉൾപ്പെടെ മൂന്ന് സൂപ്പര്‍വൈസര്‍ മാരും ഏഴോളം തൊഴിലാളികളും അടങ്ങുന്ന പത്തംഗ ഗ്രൂപ്പ് വേണ്ട സുരക്ഷകളുമായി കടലില്‍ ഇറങ്ങും. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ദിവസവും കടലില്‍ പോവണം. ഇടക്കിടെ കൂറ്റന്‍ പൈപ്പിെൻറ വായ് ഭാഗത്ത് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും ഉണ്ടാകും. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്ത സമയത്ത് മാത്രമേ അതിശക്തിയോടെ വെള്ളം വലിച്ചെടുക്കുന്ന പൈപ്പിലെ അറ്റകുറ്റപ്പണികള്‍ നടത്താനാവു. ഓരോ സ്റ്റേഷനിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് ദീവ ഷെഡ്യൂള്‍ നല്‍കും. അതുപ്രകാരമാണ് ഈ ജോലികള്‍ പൂര്‍ത്തിയാക്കുക. മെയിൻറനന്‍സ് തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും കുഞ്ഞിമൊയ്തീന്കുട്ടിയായിരുന്നു..
1981 ലാണ് ജോലി തേടി ഇദ്ദേഹം ദുബൈയില്‍ എത്തുന്നത് . ബന്ധുവിെൻറ ടീ ഷോപ്പില്‍ കാഷ്യര്‍ ജോലിയായിരുന്നു ആദ്യം. മറ്റു ജോലികള്‍ തിരയുന്നതിനിടെ 7 മാസത്തിനു ശേഷം ദീവയിൽ ഹെല്‍പ്പറായി ജോലി കിട്ടി . ഇതിനിടക്ക് മെസ്സന്ജ്ജറായും ടെലിഫോണ്‍ ഓപ്പറേറ്ററായും , ക്ലര്‍ക്കായും , മെക്കാനിക്കായും ജോലി ചെയ്തു . കടലില്‍ മുങ്ങിയുള്ള ജോലിയില്‍ കയറുന്നത് 2000 ലാണ്. ചെറുപ്പം മുതലേ സാഹസികതയില്‍ തല്പരനായിരുന്ന കുഞ്ഞിമൊയ്തീന്‍ കുട്ടി ഡൈവിംഗ് മെക്കാനിക്കല്‍ പോസ്റ്റിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞാണ് അപേക്ഷ നല്‍കിയത്. നീന്തല്‍ അറിയണമെന്നതായിരുന്നു പ്രധാന യോഗ്യത. ഏറെ കാഠിന്യം നിറഞ്ഞതും ശ്രമകരവുമായിരുന്നു പരിശീലനമെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു .
ദുബൈ പോലീസ് ആയിരുന്നു പരിശീലകര്‍. വ്യത്യസ്ത നീന്തല്‍ പരിശീലനം തന്നെ ഒന്നരമാസത്തോളം നീണ്ടു . ഏറെ നാളത്തെ മറ്റു വ്യായാമ മുറകള്‍ വേറെയും. ഒടുവില്‍ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് വന്നപ്പോള്‍ 7 പേരില്‍ ഏക ഇന്ത്യക്കാരനും മലയാളിയും കുഞ്ഞിമൊയ്തീന്‍ കുട്ടി തന്നെ . 19 വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു മലയാളി ഈ ജോലിയില്‍ വന്നില്ലെന്നതും ശ്രദ്ധേയം. 1998 ലാണ് ദുബൈ ഇലക്ട്രിക്സിറ്റി ആൻറ് വാട്ടര്‍ അതോറിറ്റി ജാപ്പാനീസ് സാങ്കേതിക വിദ്യയുള്ള പ്ലാൻറ് ജബല്‍ അലിയില്‍ സ്ഥാപിച്ചത് .
തുടക്കത്തില്‍ ജപ്പാനീസ് കമ്പനിയുടെ മുങ്ങല്‍ വിദഗ്ധര്‍ തന്നെയായിരുന്നു ഇതിലെ തൊഴിലാളികളും . കടലില്‍ ജീവന് പണയപ്പെടുത്തിയുള്ള ജോലിക്കിടെ സ്രാവിെൻറ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതും അപകടത്തില്‍ മരണപ്പെട്ട സഹ പ്രവര്‍ത്തകെൻറ മൃതദേഹം വെള്ളത്തില്‍ നിന്ന് കയറ്റിയതും നടുക്കുന്ന ഓര്‍മകളായി കുഞ്ഞിമൊയ്തീന്‍ കുട്ടി ഓര്‍ക്കുന്നു. ഇത്രയും കാലം സാഹസിക ദൗത്യം ഏറെ സന്തോഷത്തോടെയാണ് നിറവേറ്റിയത് . ദുബൈ മാളിലെ അക്വേറിയത്തിലെ സ്രാവിനോടൊപ്പം ഡൈവിംഗ് നടത്തി നീന്താനുള്ള അവസരവും ഒരിക്കല്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് . ഇന്ന് കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങും. ഖദീജ ബീവിയാണ് ഭാര്യ. ഫസ്ലു റഹീം (ദീവ), സൗദ ബീവി (മസ്കറ്റ്), മുഹമ്മദ് ഷീഫ്, ഫിദ ( വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.