ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വെള്ളിയാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ശ്രമം ഊര്‍ജിതമായി. ശനിയാഴ്ച സര്‍ക്കാര്‍ അവധിയായതിനാല്‍ കടലാസ് ജോലികള്‍ ഞായറാഴ്ചയേ തുടങ്ങാനാവൂ. മൂന്ന് പേരുടെ കുടുംബങ്ങളും മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപന ഉടമ മജീദും സാമൂഹിക പ്രവര്‍ത്തകരും എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ്.
മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. മൂന്ന് പേരുടെ മൃതദേഹങ്ങളും സംഭവ ദിവസം തന്നെ സിവില്‍ ഡിഫന്‍സ് കണ്ടെടുത്തെങ്കിലും ഡി.എന്‍.എ പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അറിയുന്നത്. ഇത് വേഗത്തിലാക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്‍െറ പിന്തുണ വേണ്ടിവരും. കേരള സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുള്ള ഇടപ്പെടലും ആത്യാവശ്യമാകുമെന്നാണ് ഇത്തരം സാഹചര്യങ്ങളില്‍ മുമ്പ് ഇടപ്പെട്ടിട്ടുള്ളവരുടെ അഭിപ്രായം.
ശനിയാഴ്ച ശോകമൂകമായിരുന്നു കല്‍ബ വ്യവസായ മേഖല. തീയും പുകയും അടങ്ങിയെങ്കിലും മരവും ലോഹ ഷീറ്റുകളും കത്തിയ മണം അവിടെയാകെ തളം കെട്ടി നിന്നു. ആളിപടര്‍ന്ന തീയില്‍ വെന്ത് മരിച്ച തങ്ങളുടെ സഹപ്രവര്‍ത്തകരെ കുറിച്ചുള്ള സങ്കടം അല്‍ വഹ്ദ ഫര്‍ണിച്ചറിലെ തൊഴിലാളികളുടെ മനസിനെ നീറ്റുകയാണ്. സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ടവരുടെ ഞടുക്കം ഇനിയും മാറിയിട്ടില്ല.. തക്ക സമയത്ത് എ.സി തള്ളി താഴെയിട്ടത് കൊണ്ടാണ് ഇവര്‍ക്ക് ജീവന്‍ തിരിച്ച് കിട്ടിയത്.
ഗോഡൗണിന് തീപിടിച്ച വിവരം രക്ഷപ്പെട്ടവരില്‍ ഒരാളായ ഷാഫിയെ ആദ്യം അറിയിക്കുന്നത് മരിച്ച ഹുസൈനായിരുന്നു. തീപിടിച്ച വിവരം അറിയാന്‍ ഹുസൈന്‍ ഒരു മിനുട്ട് വൈകിയിരുന്നെങ്കില്‍ തങ്ങളിന്ന് ഈ ഭൂലോകത്ത് ഉണ്ടാകുമായിരുന്നില്ല എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഒമ്പത് പേരുടെ ജീവന്‍ രക്ഷിച്ച ഹുസൈന് തന്‍െറ ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്ത മുറിയില്‍ കിടന്ന നിസാമുദ്ദീനോടും ഷാഫിയോടും തീപിടിച്ച വിവരം ഹുസൈന്‍ അലറി പറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയിലെ അവധി ഉറക്കത്തിന്‍െറ ആലസ്യം ഇവരെ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു. എല്ലാ പ്രവാസികളെയും പോലെ വ്യാഴാഴ്ച രാത്രി വൈകിയാണ് ഇവരുറങ്ങാന്‍ കിടന്നത്. സാധാരണ ദിവസമായിരുന്നു അപകടമെങ്കില്‍ കല്‍ബക്കിത്ര സങ്കടപെടേണ്ടി വരില്ലായിരുന്നുവെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.