അബൂദബി: അബൂദബിയിലെ പ്രഥമ ഹസ്ത ലിഖിത സമ്മേളനത്തിനും പ്രദർശനത്തിനും ബുധനാഴ് ച മനാറത് അൽ സാദിയാതിൽ തുടക്കമായി. ‘അറബി ഹസ്തലിഖിതം: യാഥാർഥ്യവും പ്രശ്നങ്ങളും ’ പ്രമേയത്തിൽ അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി) സംഘടിപ് പിക്കുന്ന പരിപാടിയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണ്ഡിതരും അക്കാദമിക്കുകളും ഉദ്യോഗസ്ഥരും പെങ്കടുത്തു. ആദ്യത്തെ രണ്ട് ദിവസം പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള ഡി.സി.ടി അബൂദബിയടെ കർമപരിപാടികൾ സമ്മേളനം എടുത്തുകാട്ടുകയും ഹസ്തലിഖിതങ്ങളുടെയും രേഖകളുെടയും സംരക്ഷണത്തിനുള്ള മാർഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ഹസ്തലിഖിതങ്ങളുടെ എഡിറ്റിങ്, പ്രസാധനം, സംരക്ഷണം എന്നിവയുടെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ആറ് സെഷനുകൾ സമ്മേളനത്തിലുണ്ട്. സമ്മേളനത്തോടൊപ്പം സംഘടിപ്പിക്കുന്ന ഹസ്തലിഖിത പ്രദർശനം ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കും.
ഉദ്ഘാടന പരിപാടിയിൽ സാംസ്കാരിക വികസന വകുപ്പ് മന്ത്രി നൂറ ആൽ കഅബി, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലൈബ്രറി എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മൂർ, ഡി.സി.ടി അബൂദബി ചെയർമാൻ മുഹമ്മദ് ഖലീഫ ആൽ മുബാറക്, ഉദ്യോഗസ്ഥർ, എഴുത്തുകാർ, ഹസ്തലിഖിത വിദഗ്ധർ തുടങ്ങിയവർ പെങ്കടുത്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ഹസ്തലിഖിതങ്ങളം കൈ കൊണ്ട് വരച്ചുണ്ടാക്കിയ ഭൂപടങ്ങളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. െഎസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, ഷേക്സ്പിയർ, ഒമർ ഖയ്യാം തുടങ്ങിയവരുടെ പ്രശസ്തമായ പുസ്തകങ്ങളുടെ ആദ്യ പതിപ്പുകളും പ്രദർശനത്തിൽ കാണാം.
ഹസ്തലിഖിത ശിൽപശാലകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ശിൽപശാലയിൽ പെങ്കടുക്കാൻ എത്തുന്നുണ്ട്.
ശിൽപശാലയിലെ പരിശീലനങ്ങൾ വിദ്യാർഥികൾക്ക് വലിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് അബൂദബി അൽ ബതീൻ അൽ മവാഹിബ് സ്കൂൾ ആർട്ട് അധ്യാപിക ഹനാ അമ്മാർ പറഞ്ഞു. സ്കൂളിൽ ഹസ്തലിഖിതവും കലിഗ്രഫിയും പാഠ്യവിഷയങ്ങളാണെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.