ദുബൈ: യു.എ.ഇയിലെ കോവിഡ് പരിചരണത്തിന് മലയാളികൾ അടക്കമുള്ള 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം ദുബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച വൈകുന്നേരം ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെട്ട ആദ്യ സംഘം ഇന്ത്യൻ സമയം രാത്രി പത്തോടെ ദുെബെയിൽ എത്തും. നാട്ടിലെത്തി കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കണെമന്ന യു.എ.ഇയുടെ അഭ്യർഥന മാനിച്ചാണ് നഴ്സുമാർക്ക് ഇന്ത്യ അനുമതി നൽകിയത്.
ആസ്റ്റർ ഗ്രൂപ്പിെൻറ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് ആദ്യ സംഘത്തിൽ ഉൾപെട്ടിരിക്കുന്നത്. 25ഒാളം പേർ യു.എ.ഇയിൽ ജോലി ചെയ്തിരുന്നവരും നാട്ടിൽ അവധിക്കെത്തി കുടുങ്ങിയവരുമാണ്. ഇവർക്ക് പുറമെ ഇന്ത്യയിലെ വിവിധ ആസ്റ്റർ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന 60 വിദഗ്ദ നഴ്സുമാരും സംഘത്തിലുണ്ട്.
കേരളം, കൊലാപൂർ, കർണാടക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരാണിവർ. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് യു.എ.ഇ സർക്കാർ തയാറാക്കിയ ഫീൽഡ് ആശുപത്രികളിലായിരിക്കും സേവനം അനുഷ്ഠിക്കുക. ‘സല്യൂട്ട് ടു ഇന്ത്യ’ എന്ന പേരിൽ മെഡിക്കൽ സംഘത്തിെൻറ ചിത്രം യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.