ഇടപ്പാളയം കാർണിവലിന്‍റെ പ്രഖ്യാപന ചടങ്ങ്

ഇടപ്പാളയം കാർണിവൽ ഒമ്പതിന്

ദുബൈ: ഈ മാസം ഒമ്പതിന് ദുബൈ വുഡ്‌ലം പാർക്ക് സ്കൂളിൽ നടക്കുന്ന എടപ്പാളുകാരുടെ ആഘോഷമായ ‘ഇടപ്പാളയം കാർണിവലി’ന് വിപുലമായ ഒരുക്കങ്ങൾ.

ഞായറാഴ്ച ദുബൈയിലെ കെ.ടി.എസ് ഗ്രൂപ് ഓഫിസിൽ നടന്ന ചടങ്ങിൽ ഫിക്സ്ചർ നിർണയവും ജഴ്സി പ്രകാശനവും ട്രോഫി അനാഛാദനവും നടന്നു. എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പഞ്ചായത്തുകളിൽനിന്ന് പന്ത്രണ്ട് ടീമുകൾ വിവിധ മത്സരങ്ങളിൽ ഏറ്റുമുട്ടും.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള എടപ്പാളുകാർ കാർണിവലിൽ ഒത്തുകൂടും. ദൂര ദേശങ്ങളിൽനിന്ന് കാർണിവലിൽ പങ്കെടുക്കാനെത്തുന്നവർക്ക് ദുബൈയിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഇടപ്പാളയം ദുബൈ ചാപ്റ്റർ പ്രസിഡന്‍റ് ഫക്രുദ്ദീൻ നെല്ലിശ്ശേരി, പ്രോഗ്രാം കൺവീനർ മുബാറക് ആലമ്പാട്ട്, കോഓഡിനേറ്റർ സി.വി. ശറഫുദ്ദീൻ, ജോ.കൺവീനർ യൂനുസ് വട്ടംകുളം, ഷബീർ ഓൾഡ് ബ്ലോക്ക്, പി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Idapalayam Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.