ജുബൈൽ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വ ദേശി എൻ. ശ്രീനിവാസൻ-ദേവി ദമ്പതികളുടെ മകൾ ഹർഷ വർധിനിയാണ് (14) മരിച്ചത്. രണ്ട് വിദ്യാർഥികൾ കുറച്ചുദിവസം മുമ്പ് വാഹനാപകടത്തിൽ മരിച്ചതിെൻറ ആഘാതം വിട്ടുമാറും മുമ്പാണ് വീണ്ടുമൊരു വിദ്യാർഥിനിയുടെ മരണം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിനെ ദുഃഖത്തിലാഴ്ത്തുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഹർഷ വർധിനിയെ തൂങ്ങിയ മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. സാധനങ്ങൾ വാങ്ങാൻ പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹർഷവർധിനി എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് മുറിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഡിസംബർ ഒടുവിലാണ് ഇതേ സ്കൂളിലെ വിദ്യാർഥികളായ ക്രിസ് ശർമ (15), മൊയീൻ അബ്ദുല്ല (15) എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. ശാന്ത സ്വഭാവക്കാരിയായ വിദ്യാർഥിനിയുടെ മരണം സഹപാഠികളിലും അധ്യാപകരിലും നടുക്കമുളവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ ഓപറേഷൻ വിഭാഗത്തിൽ ജീവനക്കാരനാണ് ശ്രീനിവാസൻ. കുടുംബത്തോടൊപ്പം 13 വർഷമായി ജുബൈലിൽ താമസിക്കുന്നു. മാതാവിെൻറ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാർഥിനിയായ എലക്കിയ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.