ദുബൈ: പെരുന്നാൾദിനത്തിലും കർമനിരതരായ സുരക്ഷ സേനയെ സന്ദർശിച്ച് അഭിനന്ദനമറിയിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ പൊലീസ് സ്റ്റേഷൻ, സെക്യൂരിറ്റി ഡിപ്പാർട്മെൻറ്, ദുബൈ സിവിൽ ഡിഫൻസ്, ആംബുലൻസ് തുടങ്ങിയവയാണ് ഹംദാൻ സന്ദർശിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ദുബൈ മാറിയത് യാദൃച്ഛികമല്ലെന്നും സുരക്ഷസേനയുടെ ആത്മാർഥമായ പരിശ്രമം കൊണ്ടാെണന്നും ഹംദാൻ പറഞ്ഞു.
യു.എ.ഇ പൗരന്മാരുമായും പ്രവാസികളുമായും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് സുരക്ഷസേന നടത്തുന്നത്. ഇൗ സഹകരണമാണ് ഇൗ ദുരിതവേളയിലും വെല്ലുവിളികളെ മറികടക്കാൻ ദുബൈയെ പ്രാപ്തരാക്കിയതെന്നും ഹംദാൻ പറഞ്ഞു. കിസൈസിലെ പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു സന്ദർശനം തുടങ്ങിയത്. ഒാരോ സേനയുടെയും പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ നടപടികളും അദ്ദേഹം ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.