ഫുജൈറ: കൈരളി ഫുജൈറ അണിയിച്ചൊരുക്കിയ ഏഴാമത്കേരളോത്സവം 2018 നാടോർമ്മകളെ തിരിച്ചു വിളിച്ചു. കേരളത്തനിമയാർന്ന നൃത്തവിസ്മയങ്ങളും, ഗായകൻ വിധുപ്രതാപും സംഘവും അവതര ിപ്പിച്ച ഗാനമേളയും തനതു രുചി വിഭവങ്ങളൊരുക്കിയ നാടൻതട്ടുകടകളും, കുടുംബശ്രീ സ്റ്റാളുകളും, ശാസ്ത്രസാഹിത്യ പരിഷത്തിെൻറ പുസ്തകപ്രദർശനവുമെല്ലാം അക്ഷരാർത്ഥത്തിൽ യു.എ.ഇയുടെകിഴക്കൻ തീരത്തെ മലയാളികളെ കേരളത്തിെൻറ ഉത്സവപ്പറമ്പുകളിലെത്തിച്ചു. ഇന്ത്യൻകോൺസൽ പ്രേംചന്ദ് ഉത്ഘാടനം ചെയ്തു. മുൻരാജ്യസഭാംഗം പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇയുടെ മുൻ ജല പരിസ്ഥിതി വിഭവ വകുപ്പ്മന്ത്രി ഡോ. സയ്യദ് അൽ കിന്ദി വിശിഷ്ടാതിഥിയായി. പ്രവാസിക്ഷേമനിധി ബോർഡ്അംഗം കൊച്ചുകൃഷ്ണൻ, ലോകകേരളസഭാംഗം സൈമൺസാമുവേൽ, സ്വാഗതസംഘം ചെയർമാൻ അബ്ദുൽറസാഖ്, അലക്സാണ്ടർ ജോയ്, കെ.പി.സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച്നാട്ടിലേക്ക്മടങ്ങുന്ന കൈരളി സി.സി പ്രസിഡൻറ് സി. കെ.ലാലിനും കൈരളി സജീവപ്രവർത്തകൻ റഹ്മത്തുല്ലക്കും പി. രാജീവ് ഉപഹാരം സമർപ്പിച്ചു. കൈരളിയൂണിറ്റ് പ്രസിഡൻറ് ലെനിൻ കുഴിവേലി അധ്യക്ഷനായി. സ്വാഗതസംഘംകൺവീനർ. ഉമ്മർചോലക്കൽ സ്വാഗതവും, ഉസ്മാൻ മാങ്ങാട്ടിൽ നന്ദിയും രേഖപ്പെടുത്തി. കൈരളി ഫുജൈറയുടെ അഭിമാനമായ ചെണ്ടമേളം ടീമിെൻറ കേളികൊട്ടോടെ ഏഴാമത്കേരളോത്സവത്തിനു തിരിതെളിഞ്ഞ പൂരപ്പറമ്പിൽ 108 വനിതകളെ അണിനിരത്തി കൈരളി വനിതാവിഭാഗം അവതരിപ്പിച്ച മെഗാതിരുവാതിര, അറബിക്നൃത്തം, ഒപ്പന, സെമിക്ലാസിക്കൽനൃത്തം, കേരളംകലാമണ്ഡലം ടീമിെൻറ എെൻറ കേരളം കാവ്യശിൽപം, ലക്ഷ്യ സ്കൂൾ ഓഫ്ഡാൻസ്ദുബൈ അവതരിപ്പിച്ച നൃത്തശിൽപം എന്നിവ ഏറെ ആസ്വദിക്കപ്പെട്ടു. ഘോഷയാത്രയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.