അബൂദബി: പുകയില ഉൽപന്നങ്ങളിൽ ഡിജിറ്റൽ മുദ്ര പതിപ്പിച്ച ശേഷമേ യു.എ.ഇ വിപണിയിൽ വിത രണം ചെയ്യാവൂ എന്ന മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമായി ഫെഡറൽ നികുതി അ തോറിറ്റി (എഫ്.ടി.എ) നിയമലംഘകർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ഒമ്പത് തരം നി യമലംഘനങ്ങൾക്കാണ് ശിക്ഷാനടപടിയെന്ന് എഫ്.ടി.എ വിശദീകരിച്ചു.
ഡിജിറ്റൽ മുദ് രയില്ലാത്ത പുകയില ഉൽപന്നങ്ങൾ കൈവശം വെക്കുകയോ കൈകാര്യം െചയ്യുകയോ ചെയ്താൽ 50,000 ദിർഹം പിഴയും ഉൽപന്നത്തിെൻറ 50 ശതമാനം എക്സൈസ് നികുതിയും അടക്കേണ്ടി വരും. ഡിജിറ്റൽ മുദ്രയില്ലാത്ത പുകയില ഉൽപന്നങ്ങൾ ഒരാൾ ബോധപൂർവം തെൻറ കടയിൽ വിൽപന നടത്തിയാൽ ആദ്യ തവണ 25,000 ദിർഹമും ആവർത്തിച്ചാൽ 50,000 ദിർഹമും പിഴ അടക്കണം.
ഡിജിറ്റൽ മുദ്രയിൽ മാറ്റം വരുത്തിയാൽ 50,000 ദിർഹം പിഴയും ഉൽപന്ന വിലയുടെ 50 ശതമാനം എക്സൈസ് നികുതിയും അടക്കണം. നികുതി ചുമത്തപ്പെട്ട പുകയില ഉൽപന്നങ്ങളുടെ കടത്ത് റിപ്പോർട്ട് ചെയ്യാതിരുന്നാൽ നിയമലംഘനം നടത്തുന്ന ഒാരോ തവണയും 20,000 ദിർഹം പിഴയടക്കണം. ഡിജിറ്റൽ മുദ്രകൾ അതോറിറ്റി നിർദേശിച്ച പ്രകാരം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 50,000 ദിർഹമാണ് പിഴ.
ഉപയോഗിക്കാത്ത ഡിജിറ്റൽ മുദ്രകൾ നിശ്ചിത സമയപരിധിക്കകം അതോറിറ്റിക്ക് തിരിച്ച് നൽകിയില്ലെങ്കിലും 50,000 ദിർഹം പിഴ നൽകണം. സ്ഥലം വ്യക്തമാക്കിയും നിശ്ചിത രീതിയനുസരിച്ചും ഉൽപന്നത്തിൽ മുദ്ര പതിപ്പിച്ചില്ലെങ്കിൽ ആദ്യ തവണ 25,000 ദിർഹവും തെറ്റ് ആവർത്തിച്ചാൽ 50,000 ദിർഹവും പിഴ വിധിക്കും.
അനധികൃത കച്ചവടമോ കൈമാറ്റമോ വിൽപനയോ നടത്തിയാൽ ആദ്യ തവണ 25,000 ദിർഹമും ആവർത്തിച്ചാൽ 50,000 ദിർഹമും ആണ് പിഴ. കൂടാതെ ഉൽപന്ന വിലയുടെ 50 ശതമാനം നികുതിയായി പിടിക്കുകയും ചെയ്യും. നേരത്തെ മറ്റു ഉൽപന്നങ്ങളിൽ ഉപയോഗിച്ച ഡിജിറ്റൽ മുദ്ര വീണ്ടും ഉപയോഗിച്ചാൽ 50,000 ദിർഹം പിഴയും ഉൽപന്ന വിലയുെട 50 ശതമാനം നികുതിയും ഇൗടാക്കും. വ്യാപാര തട്ടിപ്പ് തടയുന്നതിനും വ്യാജവും ഗുണമേന്മ കുറഞ്ഞതുമായ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ശിക്ഷാ നടപടികളെന്ന് എഫ്.ടി.എ വ്യക്തമാക്കി.
മേയ് ഒന്ന് മുതലാണ് ഡിജിറ്റൽ മുദ്രയില്ലാത്ത ഏതു തരം സിഗററ്റും യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുതതിയത്. അതേസമയം, മുദ്രയില്ലാത്ത സിഗററ്റുകൾ യു.എ.ഇ വിപണിയിൽ വിൽക്കുന്നതിനും രാജ്യത്ത് ഉൽപാദിപ്പിക്കുന്നതിനും നിരോധനം വരുന്നത് ആഗസ്റ്റ് മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.