അബൂദബി: വിദേശ ബിസിനസുകൾക്കുള്ള മുല്യവർധിത നികുതി (വാറ്റ്) റീഫണ്ടിനുള്ള നാല് വ്യ വസ്ഥകൾ ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. ‘വാറ്റ് റീഫണ്ട്സ് ഫോർ ബ ിസിനസ് വിസിറ്റേഴ്സ്’ എന്ന തലക്കെട്ടിൽ ഇൗ നിബന്ധനകൾ അതോറിറ്റിയുടെ വെബ്സൈറ് റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാറ്റ് റീഫണ്ട് ചെയ്യുന്ന വിദേശ ബിസിനസിന് യു.എ.ഇയി ലോ വാറ്റ് നടപ്പാക്കിയ ജി.സി.സി രാജ്യങ്ങളിലോ സ്ഥാപനങ്ങൾ ഉണ്ടാവരുതെന്നതാണ് ഇതി ലെ ഒന്നാമത്തെ വ്യവസ്ഥ. യു.എ.ഇയിൽ നികുതിയടവ് ബാധകമായ വിദേശ ബിസിനസ് ആയിരിക്കരുത്, ബിസിനസ് ആരംഭിച്ച രാജ്യത്ത് ബന്ധപ്പെട്ട അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവ ആയിരിക്കണം, ബിസിനസുകൾ വാറ്റ് നടപ്പാക്കിയതും സമാന സാഹചര്യങ്ങളിൽ യു.എ.ഇ ബിസിനസുകൾക്ക് തുല്യമായ വാറ്റ് റീഫണ്ട് നൽകുന്നതുമായ രാജ്യങ്ങളിൽനിന്നുള്ളവയായിരിക്കണം എന്നിവയാണ് അടുത്ത മൂന്ന് നിബന്ധനകൾ.
വാറ്റ് റീഫണ്ട് നടപടിക്രമങ്ങൾ വ്യക്തവും സുതാര്യവുമാണെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. വിനോദസഞ്ചാരം, വ്യാപാരം, എക്സിബിഷൻ, സമ്മേളനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇവ ക്രിയാത്മകമായി പ്രതിഫലിക്കും. വിദേശ ബിസിനസുകളുടെ വാറ്റ് റീഫണ്ടിൽ പരസ്പര വിനിമയം പ്രധാനപ്പെട്ട നിബന്ധനയാണ്. യു.എ.ഇ ബിസിനസുകൾക്ക് സമാന അളവിൽ വാറ്റ് റീഫണ്ട് നൽകുന്ന രാജ്യങ്ങളിൽനിന്നുള്ള ബിസിനസുകൾക്ക് മാത്രമേ വാറ്റ് റീഫണ്ട് ലഭ്യമാകൂ എന്നും ഖാലിദ് അലി ആൽ ബുസ്താനി വ്യക്തമാക്കി.
റീഫണ്ട് ക്ലെയിമിെൻറ കാലാവധി കലണ്ടർ വർഷമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. 2018 കലണ്ടർ വർഷത്തെ ക്ലെയിമിന് 2019 ഏപ്രിൽ ഒന്ന് മുതലായിരിക്കും റീഫണ്ട് അപേക്ഷ നൽകാൻ സാധിക്കുക. എന്നാൽ, തുടർന്നുള്ള കലണ്ടർ വർഷങ്ങളിൽ വാറ്റ് റീഫണ്ട് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത് മാർച്ച് ഒന്ന് മുതലായിരിക്കും. അതായത് 2019 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ക്ലെയിമുകളിൽ അപേക്ഷ സ്വീകരിച്ച് തുടങ്ങുക 2020 മാർച്ച് ഒന്നിനായിരിക്കും.
ബിസിനസ് സന്ദർശകർ സമർപ്പിക്കുന്ന വാറ്റ് റീഫണ്ട് അപേക്ഷകളിലെ കുറഞ്ഞ ക്ലെയിം തുക 2000 ദിർഹമായിരിക്കണമെന്ന് എഫ്.ടി.എ പറഞ്ഞു. ഇത് ഒരു വാങ്ങലിലുള്ളതോ ഒന്നിൽ കൂടുതൽ വാങ്ങലിലുള്ളതോ ആകാം. വാറ്റ് റീഫണ്ട് അപേക്ഷയോടൊപ്പം അസ്സൽ നികുതി ഇൻവോയ്സുകൾ സമർപ്പിക്കേണ്ടതിനാൽ അപേക്ഷകർ ഇവ സൂക്ഷിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. വാറ്റ് നടപ്പാക്കാത്ത ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ബിസിനസുകൾക്കും റീഫണ്ട് അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.