മരുഭൂമിയില്‍ വിനോദ സഞ്ചാരത്തിെൻറ വിസ്മയങ്ങള്‍ ഒരുങ്ങുമ്പോള്‍ വിത്യസ്ത അനുഭവങ്ങള്‍ ഒരുക്കുകയാണ് അജ്മാന്. മേഖലയിലെ ഏറ്റവും ആകർഷകമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അജ്മാൻ എന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി വിനോദ സഞ്ചാര മേഖലക്ക് പുതിയ മുഖം നല്‍കാന്‍ ജലവിമാന സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ്. അജ്മാൻ ടൂറിസം ഡവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിലാണ് വിനോദ സഞ്ചാരത്തിനു ഏറെ മുതല്‍ക്കൂട്ടാകുന്ന ജലവിമാനം രംഗത്തിറക്കിയിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാനാകും.
അജ്മാനിലെ പച്ചപ്പ് നിറഞ്ഞ കണ്ടല്‍കാടുകള്‍, വിശാലമായ ജലാശയം, എന്നിവയടങ്ങുന്ന സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിന് നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ അജ്മാന് അല്‍ സോറക്ക് മുകളിലൂടെ ആകാശ കാഴ്ചകളുമായി ഈ വിമാനത്തില്‍ ആസ്വാദകര്‍ക്ക് പറന്നുയരാം. വിനോദ സഞ്ചാരികളുമായി പറന്നുയരുന്ന ഈ വിമാനം അജ്മാനിലെ വിവിധ പ്രദേശങ്ങള്‍ ബന്ധിപ്പിച്ചും യാത്ര ഒരുക്കുന്നുണ്ട്. ദുബൈ ക്രീക്കിലേക്കും ഈ ചെറുവിമാനം വഴി ആവശ്യക്കാര്‍ക്ക് യാത്ര സൗകര്യം ഒരുക്കും.
യു.എ.ഇ യുടെ വിത്യസ്ത മേഖലകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും അജ്മാന് ടൂറിസം വികസന വകുപ്പ് ഒരുക്കും. അജ്മാനിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിത്യസ്തമായ വിനോദ സഞ്ചാര അനുഭവം സൃഷ്ടിക്കുവാനാണ് പരിശ്രമിക്കുന്നതെന്ന് ടൂറിസം വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി വ്യക്തമാക്കി. ഈ വിനോദ സഞ്ചാര പദ്ധതിയോടനുബന്ധിച്ച് നിരവധി ജലോല്‍സവങ്ങളും സൈക്കിള്‍ സവാരി മത്സരങ്ങളും അരങ്ങേറുന്നുണ്ട്.
പ്രദേശത്ത് പിങ്ക് ഫ്ലെമിംഗുകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികൾ ഉൾപ്പെടുന്ന വിവിധയിനം പക്ഷികൾ വർഷം മുഴുവനും കാണപ്പെടുന്നു. വാട്ടര്‍ സ്പോർട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്, ഗോള്‍ഫ് കോര്‍ട്ട്, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലസിക്കാനായി പാര്‍ക്ക്, മൃഗശാല എന്നിവയും ഇതിനോടനുബന്ധമായുണ്ട്. പ്രകൃതി രമണീയമായ കണ്ടല്‍കാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി ബോട്ട് സര്‍വീസും അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിെൻറ കീഴില്‍ ഒരുക്കിയിട്ടുണ്ട്. 2600 മീറ്റര്‍ നീളത്തില്‍ നടക്കാനും സൈക്കിള്‍ സവാരിക്കും അനുയോജ്യമായ പാതയുമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.