ദുബൈ: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയുടെ കര-^നാവിക^വ്യോമ അതിർത്തികളിലൂടെ യാ ത്ര ചെയ്തത് 866000 ലധികം യാത്രക്കാരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോ റിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ആഘോഷ നാടായ ദുബൈയിലേക്ക് ഈദ് ആഘോഷിക്കാൻ എത്തിയവരെ മികച്ച രീതിയിലാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ഈ കാലയളവിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ വരുകയും പോകുകയും ചെയ്തത് 792000 ലധികം യാത്രക്കാരാണ്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ യാത്ര നടപടി പൂർത്തിയാക്കിയത് 218000 ലധികം പേരാണെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി വ്യക്തമാക്കി.ഇവിടെ 122 സ്മാർട്ട് ഗേറ്റുകളാണ് സജ്ജമാക്കിയിരുന്നത്.ഈ സമയം തന്നെ വകുപ്പ് 143000 ലധികം എൻട്രി ആൻഡ് റസിഡൻറ് പെർമിറ്റുകൾ അനുവദിച്ചു. എമിഗ്രേഷൻ സേവന -വിവരങ്ങൾ അന്വേഷിച്ച് അമർ കസ്റ്റമർ ഹാപ്പിനസ് കാൾ സെൻററിലേക്ക് 5000 ലധികം കോളുകളാണ് വന്നതെന്നും അധികൃതർ അറിയിച്ചു. 8005111 എന്നതാണ് വകുപ്പിെൻറ ടോൾഫ്രീ നമ്പർ. ഈദ് അവധി ദിനങ്ങളിൽ ദുബൈ രാജ്യാന്തര എയർപോർട്ട് മൂന്നിലെ അറൈവൽ ഭാഗത്തെ സേവന ഓഫീസ് എല്ലാം ദിവസം 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.