അബൂദബി: യു.എ.ഇയുടെ ഇക്കോ ടൂറിസം മേഖലയിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഇതിെൻറ ഭാഗമായി സൗജന്യ ഇ^പുസ്തകവും ആപ്ലിക്കേഷനും പുറത്തിറക്കി. കരയിലും വെള്ളത്തിലും വായുവിലും ഷൂട്ട് ചെയ്ത 700 മണിക്കൂർ ഫൂേട്ടജുകളിൽനിന്ന് എഡിറ്റ് ചെയ്തെടുത്ത വീഡിയോകളും ചിത്രങ്ങളും ഇൻററാക്ടീവ് മാപ്പോടു കൂടിയാണ് ഇ^പുസ്തകത്തിലു ആപ്ലിക്കേഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ പ്രകാശനം ശനിയാഴ്ച കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി നിർവഹിച്ചു.
കണ്ടൽക്കാടുകൾ, മണൽക്കൂനകൾ, സമൃദ്ധമായ വാദികൾ എന്നിവ ഉൾപ്പെടെ യു.എ.ഇയിലെ 43 സംരക്ഷിത മേഖലകളിൽനിന്നുള്ള വിഡിയോകളും ഫോേട്ടാളുമാണ് ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അജ്മാനിൽനിന്ന് രണ്ട്, ഫുജൈറയിൽനിന്ന് അഞ്ച്, ഷാർജയിൽനിന്ന് 11, അബൂദബിയിൽനിന്ന് 15 സംരക്ഷിത മേഖലകൾ ഉൾെകാള്ളിച്ചിട്ടുണ്ട്. ഫുജൈറയിൽ ജലത്തിനടിയിലെ 80000 ചതുരശ്രമീറ്ററുള്ള ദാദ്ന റിസർവ്, അബൂദബി കിഴക്കൻ ലിവയിലെ 6000 ചതുരശ്ര കീലോമീറ്ററുള്ള അറേബ്യൻ ഒാറിക് സംരക്ഷിത മേഖല എന്നിവയുടെ വിവരങ്ങളും ദൃശ്യങ്ങളും ആപ്ലിക്കേഷനിൽ ലഭിക്കും.
അറേബ്യൻ ഒാറിക്സ് സംരക്ഷിത മേഖലയിൽ 835 ഒാറിക്സുകളുണ്ട്. യു.എ.ഇയിലെ ഭൂപ്രകൃതി, സസ്യങ്ങൾ, ജീവികൾ എന്നിവയെ സംബന്ധിച്ച ക്വിസും ആപ്ലിക്കേഷനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.