ദുബൈ: ബീഫുപയോഗിച്ച് ചോറും ചാറും ബിരിയാണിയും പുട്ടും കട്ലറ്റും കബാബുമെല്ലാം ഉണ്ടാക്കുന്നവരാണ് മലയാളികൾ. എന്നാൽ നമ്മളെയും കടത്തിവെട്ടിയിരിക്കുകയാണ് ചൈനക്കാർ. ബീഫ് മിഠായി വിപണിയിലിറക്കിയാണ് അവർ ഞെട്ടിച്ചിരിക്കുന്നത്. ഏതാനും നാളുകളായി ഇത്തരമൊരു വിഭവം ചൈനയിൽ ലഭ്യമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ദുബൈയിൽ തിങ്കളാഴ്ച ആരംഭിച്ച ഹലാൽ ഉൽപന്നങ്ങളുടെ ഒമ്പതാമത് അന്താരാഷ്ട്ര പ്രദർശനം (ഡി.യു.എച്ച്.എ) മുേഖനയാണ് വിദേശവിപണിയിൽ ഇൗ വിചിത്ര മിഠായി എത്തുന്നത്.
മധുരവും പുളിയും ചേർന്ന് മസാലക്കൂട്ടുകളുടെ മണം കൂടി ചേർന്നതാണ് മിഠായി. ഗൾഫിലെ സൂപ്പർമാർക്കറ്റുകളിലും ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെ ബീഫ് പ്രിയരുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും എത്തിക്കാൻ ഇടപാടുകാരെ തേടിയാണ് ചൈനീസ് കമ്പനി അധികൃതർ ദുബൈ പ്രദർശനത്തിനെത്തിയത്. ഇതിനു പുറമെ വേവിച്ച ബീഫ് ഒാരോ ചെറു കഷ്ണങ്ങളാക്കി പാക്ക് ചെയ്തും വിതരണം ചെയ്യുന്നുണ്ട്. 80 ഗ്രാം ബീഫ് മിഠായിക്ക് 15 ഡോളറാണ് വില.
മലേഷ്യയിൽ നിന്ന് മോരിങ്ങപ്പൊടിയുമായി എത്തിയ സംരംഭക ലൈലയാണ് പ്രദർശനത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മോരിങ്ങ എന്ന് കേട്ടാൽ അതെന്താണെന്ന് അതിശയിക്കേണ്ട-നമ്മുടെ സ്വന്തം മുരിങ്ങ തന്നെ. പക്ഷെ നമ്മൾ ചെയ്യുന്നതു പോലെ സാമ്പാറിലിടാനും തോരൻ വെക്കാനും മാത്രമല്ല മുരിങ്ങക്കായും ഇലയും ഉപയോഗിക്കുന്നതെന്ന് മാത്രം. മുരിങ്ങ ഇല ഉണക്കിപ്പൊടിച്ച് കാപ്പിപ്പൊടിയുമായി ചേർത്ത് ഉൻമേഷ പാനീയം, കൊക്കോയിൽ ചേർത്ത് മിഠായി, സോപ്പ് ....ഇതൊന്നും പോരാഞ്ഞിട്ട് മുരിങ്ങക്കുരു ഉണക്കിയെടുത്ത് ഹെർബൽ വയാഗ്ര എന്നിങ്ങനെ പോകുന്നു ഉൽപന്നങ്ങൾ. വയാഗ്രയെക്കാൾ ഗുണകരം എന്നവകാശപ്പെട്ട് വിൽക്കുന്ന 60 ഉണക്ക കുരുവിന് 25 ഡോളറാണ് വില ഇൗടാക്കുന്നത്. പത്ത് ഏക്കർ സ്ഥലത്ത് മുരിങ്ങകൃഷി ചെയ്താണ് ലൈല ഉൽപന്നങ്ങൾക്ക് അസംസ്കൃത വസ്തു ശേഖരിക്കുന്നത്.
ഭക്ഷ്യ വസ്തുക്കൾ, സൗന്ദര്യലേപനങ്ങൾ, തേൻ, ചായപ്പൊടി, സുഗന്ധ ദ്രവങ്ങൾ എന്നിവ മുതൽ പ്രോട്ടീൻ ഉൽപന്നങ്ങൾ വരെ തയ്യാറാക്കുന്ന 15 രാജ്യങ്ങളിലെ 75 സ്ഥാപനങ്ങളാണ് റോദ അൽ ബുസ്താൻ ഹോട്ടലിൽ നടക്കുന്ന മേളയിൽ പെങ്കടുക്കുന്നത്. ഇന്ന് സമാപിക്കും്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.