ദുബൈ: സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസുകൾ ചുമത്താൻ ദുബൈ സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസം, സാംസ്ക്കാരികം എന്നീ രംഗങ്ങളിലെ പദ്ധതികളുടെ നടത്തിപ്പിനായി നോളഡ്ജ് ദിർഹം എന്ന പേരിലും പുതിയ പദ്ധതികളുടെ നടത്തിപ്പിന് ഇന്നൊവേഷൻ ദിർഹം എന്ന പേരിലുമാണ് ഫീസ് ഇൗടാക്കുക.
പത്ത് ദിർഹമായിരിക്കും ഫീസ്. യു.എ.ഇ. ൈവസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇൗ നിയമം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമം അനുസരിച്ച് സർക്കാരുമായി ബന്ധപ്പെട്ട ഒാരോ ഇടപാടിനും 10 ദിർഹം വീതം നൽകേണ്ടിവരും. തുക പൂർണമായും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനായിരിക്കും (ഡി.എഫ്.എഫ്) നൽകുക. 50 ദിർഹത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഫീസ് ബാധകമാവില്ലെന്നും ഉത്തവിലുണ്ട്. ഡി.എഫ്.എഫ്് ചെയർമാെൻറ നേതൃത്വത്തിൽ രൂപവത്ക്കരിക്കുന്ന ഇെന്നാവേഷൻ ഇൻവെസ്റ്റ്മെൻറ് കമ്മറ്റി ഇൗ തുകയുടെ വിനിയോഗം നിശ്ചയിക്കും. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളും ഡി.എഫ്.എഫ് ചെയർമാെൻറ നേതൃത്വത്തിൽ നിശ്ചയിക്കും. എന്നുമുതലാണ് പുതിയ ഫീസ് ഇൗടാക്കിത്തുടങ്ങുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
എങ്കിലും ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിൽ വരും. സർക്കാർ വകുപ്പുകളുമായുള്ള ഇടപാട് റദ്ദാക്കിയാലും ഫീസ് തിരിച്ചുകിട്ടില്ല. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ, ദുബൈയിലെ ഗതാഗത ലംഘനങ്ങൾക്ക് മറ്റ് എമിറേറ്റുകളിലും മറ്റും ഇൗടാക്കുന്ന പിഴകൾ, മറ്റ് എമിറേറ്റുകളോ രാജയങ്ങളോ ചുമത്തിയ ശേഷം ദുബൈയിൽ ഇൗടാക്കുന്ന പിഴകൾ എന്നിവക്കും പുതിയ ഫീസുകൾ ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.