ദുബൈ: നടി ശ്രീദേവിയുടെ മരണം കൈകാര്യം ചെയ്ത ദുബൈ പൊലീസിെൻറയും മറ്റ് അധികൃതരുടെയും രീതി ശ്രദ്ധേയമായി. സമ്മർദങ്ങൾ പലതുണ്ടായിട്ടും യു.എ.ഇയിൽ നിലനിൽക്കുന്ന നിയമങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് പൊലീസ് മുതൽ േപ്രാസിക്യൂഷൻ വരെയുള്ള ഉദ്യോഗസ്ഥർ ചുമതല നിറവേറ്റിയത്. പ്രശസ്തയായ സിനിമാതാരമാണെന്ന പരിഗണന നൽകിയതോടെ നടപടിക്രമങ്ങളിൽ അധികൃതർ അതിസൂഷ്മത പുലർത്തി. ഇതോടെ മൃതദേഹം വിട്ടുനൽകുന്നതിനടക്കം കാലതാമസം നേരിട്ടു.
പ്രശസ്തർ മരിക്കുേമ്പാൾ ധൃതഗതിയിൽ നടപടികൾ അവസാനിപ്പിക്കുന്ന ഇന്ത്യൻ രീതിയിൽ നിന്ന് വ്യത്യസ്ഥമായിരുന്നു ഇത്. ഹോട്ടൽ മുറിയിലെ ബാത്ടബ്ബിൽ വീണ് നടി ശ്രീദേവി മരിച്ചത് ഇന്ത്യയിൽ ഉൗഹാപോഹങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടുവെങ്കിലും ഒരു സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിലാണ് ദുബൈ പ്രോസിക്യൂഷൻ കേസ് അവസാനിപ്പിച്ചത്. മരണകാരണം പ്രത്യേക മെഡിക്കൽ സംഘം കൂടി പരിശോധിച്ച് ഉറപ്പുവരുത്തി. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. യു.എ.ഇ. മാധ്യമങ്ങളിൽ തെറ്റായ വാർത്ത വന്ന സമയത്തൊക്കെ പൊലീസ് ഇടപെട്ട് തിരുത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്ത്യൻ മാധ്യമങ്ങളുടെ കാര്യത്തിൽ അവരും നിസഹായരായി. ഒടുവിൽ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് അഭ്യർത്ഥിക്കേണ്ടിയും വന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ ബർ ദുബെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെന്ന വാർത്ത യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം തിങ്കളാഴ്ച രാത്രി പത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രശ്നത്തിൽ ഇടപെട്ട പൊലീസ് ഇക്കാര്യം നിഷേധിച്ചു. മരണം സംഭവിച്ച കണ്ട ഹോട്ടലിൽ ഞായറാഴ്ച രാവിലെ ബോണികപൂറിനോട് വിവരങ്ങൾ ചോദിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു പൊലീസ് വിശദീകരണം. പൊലീസ് സ്റ്റേഷനിൽ ബോണിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു.
പതിനൊന്ന് മണിക്കുള്ളിൽ ഇംഗ്ലീഷ് പത്രത്തിന് വാർത്ത തിരുത്തേണ്ടിയും വന്നു.
ഇത് ഏറ്റുപിടിച്ച ഇന്ത്യൻ മാധ്യമങ്ങളടക്കം വാർത്ത തിരുത്തിയുമില്ല. മൃതദേഹം വേഗത്തിൽ വിട്ടുകൊടുക്കാൻ ഇന്ത്യാ സർക്കാരിെൻറ വിവിധ തലങ്ങളിലുള്ളവർ ഇടപെട്ടിട്ട്പോലും വിട്ടുവീഴ്ചക്ക് യു.എ.ഇ. തയാറായില്ല. പ്രത്യേക വിമാനമടക്കം സജ്ജീകരിച്ച് ഇന്ത്യൻ അധികൃതർ കാത്തു നിന്നപ്പോഴും എന്താണ് പ്രശ്നമെന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്ക് പോലും വ്യക്തതയില്ലായിരുന്നു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരെ കാണവെ മൃതദേഹം ഉടൻ വിട്ടുകിട്ടുമെന്ന് പറഞ്ഞ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് പലവട്ടം നിലപാട് മാറ്റേണ്ടി വന്നു. എന്താണു തടസം എന്ന ചോദ്യത്തിന് ‘അത് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമാണ്, നമുക്ക് ഒന്നും അറിയാനാകില്ല’ എന്നാണ് ഇന്ത്യൻ അംബാസഡർ നവ്ദീപ് സൂരി വാർത്താ ഏജൻസിക്ക് നൽകിയ മറുപടി. മരണത്തിൽ ദുരൂഹതയില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുന്നും പ്രോസിക്യൂഷനെ ഉദ്ധരിച്ച് ദുബൈ സർക്കാരിന് കീഴിലെ മീഡിയാ ഓഫീസ് ഒൗദ്യോഗികമായി അറിയിച്ചതോടെയാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. ഇതിന് ശേഷം നടപടികൾ വേഗത്തിലാക്കാനും ദുബൈ പൊലീസ് മറന്നില്ല.
എംബാബിങ്ങ് നടപടികള്‍ എല്ലാം അതിവേഗത്തിലാണ് പൂര്‍ത്തിയായത്. തുടര്‍ന്ന്, മൃതദേഹം പൊലീസിെൻറ ആംബുലന്‍സില്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. മൃതദേഹം ഒരു നോക്ക് കാണാനായി നിരവധി പേര്‍ സോനാപൂരിലെ എംബാമിങ് സെൻററിൽ എത്തിയിരുന്നു. പക്ഷേ ഇവിടെ, ഫോട്ടോയെടുക്കുന്നതിനും മറ്റും പൊലീസ് കര്‍ശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ഞൊടിയിടയിൽ പൊലീസ് നീക്കം ചെയ്തു. മരണസർട്ടിഫിക്കറ്റും ഫോറൻസിക് റിപ്പോർട്ടും ബന്ധുക്കൾക്ക് കൈമാറിയ ശേഷം മരിച്ചയാളുടെ പാസ്പോർട്ട് റദ്ദാക്കിയശേഷം മൃതദേഹം എംബാം െചയ്യുകയാണ് സാധാരണ നടപടിക്രമം. ഇതെല്ലാം ശ്രീദേവിയുടെ കാര്യത്തിലും കൃത്യമായി പാലിച്ച അധികൃതർ തിങ്കളാഴ്ച നടത്താനിരുന്ന എംബാമിങ് മാറ്റിവെക്കുകയും ചെയ്തു. സാധാരണ. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ച് വരെയാണ് എംബാമിങ് നടത്താറ്.
അടിയന്തിര ഘട്ടത്തിൽ ഉന്നത നിർദേശം ലഭിച്ചാൽ ഇതിൽ മാറ്റം വരുത്താറുണ്ട്. ശ്രീദേവിയുടെ കാര്യത്തിൽ ഇതുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.