ദുബൈ: മാസ്റ്റർ വിഷൻ ഇന്‍റർനാഷനലിന്‍റെ ആറാമത് എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവാസി മാധ്യമ വിഭാഗത്തിൽ ‘ഗൾഫ് മാധ്യമം’ സീനിയർ കറസ്പോണ്ടന്റ് ഷിഹാബ് അബ്ദുൽ കരീമിനെ മികച്ച ലേഖകനായി തെരഞ്ഞെടുത്തു. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ബി.ജെ.പി മുൻ പ്രസിഡന്‍റ് സി.കെ. പത്മനാഭൻ, എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്ന് പുരസ്കാരം പ്രഖ്യാപിച്ചു.
മാധ്യമ, സിനിമ, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ് മേഖലയിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാധ്യമ വിഭാഗത്തിൽ എം.വി. നികേഷ് കുമാർ (റിപ്പോർട്ടർ), വേണു ബാലകൃഷ്ണൻ (24 ന്യൂസ്), അനൂപ് കീച്ചേരി (റേഡിയോ ഏഷ്യ), അരുൺ പാറാട്ട് (24 ന്യുസ്), ആർ.പി. കൃഷ്ണ പ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്), ലിസ് മാത്യു (ഇന്ത്യൻ എക്സ്പ്രസ്), മാതു സജി (മാതൃഭൂമി ന്യൂസ്), ബിഞ്ജു എസ്. പണിക്കർ (മനോരമ ന്യൂസ്), മനോഹര വർമ, ആർ.ജെ നിമ്മി (ഹിറ്റ് എഫ്.എം) എന്നിവരും പുരസ്കാരങ്ങൾ നേടി. സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്, ഷറഫുദ്ദീൻ, സിദ്ധാർഥ് ഭരതൻ, നിമിഷ സജയൻ, അജയ് കുമാർ, എം.കെ. സോമൻ, വിജയ് യേശുദാസ്, അമൃത സുരേഷ്, ആയിഷ അബ്ദുൽ ബാസിത്, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ് പുരസ്കാര ജേതാക്കൾ.
സാമൂഹിക പ്രവർത്തകരായ ദയ ഭായ്, അഷ്റഫ് താമരശേരി, പി.ആർ. റെനീഷ്, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ് തങ്ങൾ എന്നിവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. സാമൂഹിക, മാധ്യമ, ബിസിനസ് മേഖലയിലുള്ളവർക്കും പുരസ്കാരമുണ്ട്. പ്രമുഖ ടി.വി മീഡിയ പ്രൊഡക്ഷൻ, ഈവന്‍റ് മാനേജ്മെന്റ് കമ്പനിയായ മാസ്റ്റർ വിഷന്‍റെ പുരസ്കാര ദാന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4.30ന് ദുബൈ അൽ നാസർ ലെഷർലാൻഡിൽ നടക്കും. വാർത്തസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ് റഫീഖ്, ദുബൈ പൊലീസിലെ അസ്മ മഷൂഖ് അലി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.