ദുബൈ: ദുബൈ നഗരത്തിൽ വിനോദ സഞ്ചാരികളുടെ ഹരമായ ദുബൈ ഫ്രയിം ആദ്യ വർഷം ആകർഷിച്ചത് 10 ലക്ഷം പേരെ. ഇത് വലിയ നേട്ടമാണെന്ന് ദുബൈ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്റി പറഞ്ഞു. ദുബൈയിൽ തദ്ദേശീയമായി നിർമ്മാണം പൂർത്തിയാക്കി 2018 ജനുവരിയിലാണ് ദുബൈ െഫ്രയിം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തത്. പഴയ ദുബൈയെയും പുതിയ ദുബൈയെയും ഒരു ഫ്രെയിമിലൂടെ കാണാൻ കഴിയുന്ന വിധത്തിലാണ് ഇതിെൻറ നിർമ്മാണം. എമിറേറ്റിെൻറ ഭൂതകാലത്തെ വർത്തമാന കാലവും കടന്ന് ഭാവിയിലേക്ക് ഒരു പാലത്തിലൂടെ ബന്ധിപ്പിക്കുന്നു എന്നതാണ് ഫ്രെയിമിെൻറ ആശയം. അമ്പത് വർഷത്തിനപ്പുറം ദുബൈ എങ്ങനെയിരിക്കുമെന്ന് കാണാനുള്ള സംവിധാനം ഇതിൽ ഒരുക്കിയിട്ടുണ്ട്. ഏഴുമിനിറ്റ് ദൈർഘ്യമുള്ള വിർച്വൽ റിയാലിറ്റി ഷോയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. സബീൽ പാർക്കിലെ നാലാം പ്രവേശന കവാടത്തിനരികിലാണ് ദുബൈ ഫ്രെയിം ഒരുക്കിയിരിക്കുന്നത്. 150 മീറ്റർ ഉയരമുള്ള രണ്ടു ടവറുകളെ 93 മീറ്റർ വീതിയിൽ ഒരു പാലത്തിലൂടെ ബന്ധിപ്പിച്ചാണ് ഫ്രെയിം രൂപകൽപന ചെയ്തിരിക്കുന്നത്. 25 കോടി ദിർഹമായിരുന്നു നിർമാണ ചെലവ്. 50 ദിർഹമാണ് പ്രവേശന ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.