ദുബൈയിൽ ജോലി തേടിയ മലയാളിയോട് ഷാഹിൻബാഗിൽ സമരം ചെയ്തു കൂടെയെന്ന് മുതലാളി

ദുബൈ: ഏതൊരു മലയാളി ചെറുപ്പക്കാരനെയും പോലെ തിരുവനന്തപുരം സ്വദേശി അബ്ദുല്ലക്കും ഒരു സ്വപ്നമുണ്ടായിരുന്ന ു. പഠിത്തം കഴിഞ്ഞ് ദുബൈയിൽ പോവണം, അവിടെ ഒരു ജോലി നേടി കുടുംബത്തിെൻറ ആവശ്യങ്ങൾ നിറവേറ്റണം. ചിറയൻകീഴിലെ ക ോളജിൽ എഞ്ചിനീയറിങ് പാസായി എട്ടു മാസം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം വിസിറ്റ് വിസയെടുത്ത് ദു ബൈക്ക് പറന്നതും അതേ സ്വപ്നത്തിെൻറ പൂർത്തികരണത്തിനാണ്. ഇരുപത് ദിവസം കൊണ്ട് നൂറുകണക്കിന് കമ്പനികളിലേക്ക് സി.വി അയച്ചു.

പ്രവർത്തി പരിചയം ഇല്ലാത്തവരെ ജോലിക്കു വെക്കാൻ കമ്പനികൾക്ക് വിമുഖതയുണ്ടായേക്കാമെന്നതു കൊണ്ട് പരിശീലന കാലത്ത് ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തയ്യാറാണെന്നുമറിയിച്ചു. ചിലയിടത്ത് വേക്കൻസി ഇല്ല എന്ന് മറുപടി ലഭിച്ചു. മറ്റു ചിലർ പരിശോധിക്കാം എന്നും. ഒൗപചാരികമായി ഉള്ളതെങ്കിലും എല്ലാം മാന്യമായ, വേദനിപ്പിക്കാത്ത പ്രതീക്ഷ പകരുന്ന മറുപടികൾ. എന്നാൽ അതിനിടയിൽ ഒരു കമ്പനിയിൽ നിന്ന് ലഭിച്ച മറുപടി അബ്ദുവിനെ മാത്രമല്ല, യു.എ.ഇയുടെ വ്യവസായ^തൊഴിൽ മര്യാദകളും സഹിഷ്ണുതയാർന്ന പാരമ്പര്യവും അറിയുന്ന ഒാരോ മനുഷ്യരെയും ഞെട്ടിച്ചിരിക്കുകയാണ്.

തനിക്കെന്തിനാണ് ജോലി? ഡൽഹിയിലെ ഷാഹീൻ ബാഗിൽ പോയി സമരത്തിനിരുന്നുടേ? ദിവസേന ആയിരം രൂപ കിട്ടും. സൗജന്യ ഭക്ഷണം, ആവശ്യത്തിന് ചായ, പാല്, ചിലപ്പോൾ മിഠായികൾ....ഒരു സ്ഥാപനത്തിെൻറ അധിപനായ ഇന്ത്യൻ വ്യവസായിയാണ് ഇൗ മറുപടി നൽകിയത്. പൗരത്വ സമരത്തിനെതിരെ ബി.ജെ.പി നേതാക്കൾ നടത്തുന്ന അതേ പ്രചാരണം ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഇൗ കത്തിെൻറ സ്ക്രീൻഷോട്ട് അബ്ദു ജേഷ്ഠന് കൈമാറിയിരുന്നു.

അദ്ദേഹത്തിെൻറ സുഹൃത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വിഷയം ചൂടായി. താൻ 70 വയസ് പിന്നിട്ട രോഗിയാണെന്നും തെൻറ വാക്കുകൾ അൽപം കടന്നുപോയെന്നും പറഞ്ഞ് വ്യവസായി അബ്ദുവിന് കത്തയച്ചിട്ടുണ്ടിപ്പോൾ.കേസോ പ്രശ്നമോ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും ഒരു ജോലി മാത്രമാണ് തെൻറ മുന്നിലെ സ്വപ്നമെന്നും അബ്ദു പറയുന്നു. പക്ഷേ ഇൗ കിട്ടിയ മറുപടി മനസിൽ മുറിവേൽപ്പിച്ചു എന്ന കാര്യം നിഷേധിക്കാനാവില്ല.

Tags:    
News Summary - dubai businessman Ridicule shahbag protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.