റിയാദ്: വെള്ളിയാഴ്ച ഷാർജയിൽ മരുഭൂയാത്രക്കിടെയുണ്ടായ (ഡെസർട്ട് സഫാരി) അപകട ത്തിൽ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി നിസാം പുഴക്കലകത്തിെൻറ (38) വിയോഗം താങ്ങാന ാവാതെ റിയാദിലെ ഉറ്റവരും മിത്രങ്ങളും. ഒന്നര പതിറ്റാണ്ടായി റിയാദിൽ ജോലി ചെയ്യുന്ന നി സാം തെൻറ സുഹൃത്തുക്കളെ കാണാനാണ് വ്യാഴാഴ്ച യു.എ.ഇയിലേക്ക് പോയത്. വർഷങ്ങളായി കുടുംബവുമായി റിയാദിൽ താമസിക്കുന്ന ഇദ്ദേഹത്തിെൻറ ഭാര്യയും മൂന്ന് മക്കളും റൗദയിലെ ഫ്ലാറ്റിലായിരുന്നു. വെള്ളിയാഴ്ച മഗ്രിബ് നമസ്കാരത്തിനുശേഷമാണ് അപകട വിവരം ഭാര്യ റുഷ്ദയും ബന്ധുക്കളും അറിഞ്ഞത്. ആകെ തളർന്നുപോയ റുഷ്ദയെയും കുട്ടികളെയും രാത്രിതന്നെ ബന്ധുക്കൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കയറ്റിവിട്ടു. ശനിയാഴ്ച രാവിലെ ഏഴോടെ കരിപ്പൂരിലെത്തി.
ടാറ്റ കൺസൾട്ടൻസി സർവിസ് റിയാദ് ബ്രാഞ്ചിൽ (ടി.സി.എസ്) പ്രോജക്ട് മാനേജരായ നിസാം കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാലയിൽനിന്നാണ് (കുസാറ്റ്) എൻജിനീയറിങ് ബിരുദം നേടിയത്. 2005ൽ റിയാദിലെത്തി. ആദ്യം നാലുവർഷം ബി.ടി.സി എന്ന ടെലികോം കമ്പനിയിൽ ജോലി ചെയ്തു. ശേഷം അഞ്ചുവർഷം ഗോ ടെലികോം കമ്പനിയിലും രണ്ടുവർഷം മൊബീലി കമ്പനിയിലും സേവനമനുഷ്ഠിച്ചു. ഒടുവിൽ നാലുവർഷമായി ടി.സി.എസിൽ.
പി.വി. അൻവർ എം.എൽ.എയുടെ അടുത്ത ബന്ധുവായ റുഷ്ദയെ 2009ൽ വിവാഹം ചെയ്ത ശേഷം അവരും റിയാദിൽ ഒപ്പമെത്തി. റിയാദ് ന്യൂ മിഡിലീസ്റ്റ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ജസ (ഒമ്പത്), എൽ.കെ.ജി വിദ്യാർഥിനി ജന്ന (നാല്), അഹമ്മദ് ബിലാൽ (നാലുമാസം) എന്നിവരാണ് മക്കൾ. റുഷ്ദ ഇളയകുട്ടിക്ക് ജന്മം നൽകിയപ്പോൾ പരിചരണത്തിനായി നിസാമിെൻറ മാതാവ് ആയിഷ റിയാദിൽ സന്ദർശക വിസയിലെത്തിയിരുന്നു. രണ്ടുമാസം മുമ്പാണ് അവർ തിരിച്ചുപോയത്. പരേതനായ ഹൈദ്രോസാണ് നിസാമിെൻറ പിതാവ്. ഇസ്ഹാഖ് (ജിദ്ദ), ലെസിൻ (ആസ്ട്രേലിയ), ഖൈറുന്നിസ, നൂസിയ എന്നിവർ സഹോദരങ്ങളാണ്. പൊതുപ്രവർത്തകൻകൂടിയായ നിസാം എം.ഇ.എസ് റിയാദ് ചാപ്റ്റർ െഎ.ടി വിഭാഗത്തിെൻറ മുൻ കൺവീനറാണ്. ഷാർജയിലെ അപകടത്തിൽ ഒപ്പം മരണപ്പെട്ട ഷബാബ് കുസാറ്റിൽ നിസാമിെൻറ സഹപാഠിയായിരുന്നു.
യു.എ.ഇയിൽ വേറെയും സഹപാഠികളുണ്ട്. ഇവരെയെല്ലാം കാണാനാണ് നിസാം യു.എ.ഇയിലേക്ക് പോയത്. ശനിയാഴ്ച റിയാദിൽ തിരിച്ചെത്തുമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് പോയത്. എന്നാൽ, എത്തിയത് ദുരന്തവാർത്തയായി. വിശ്വസിക്കാനാവാത്ത വാർത്തക്കു മുന്നിൽ എല്ലാവരും പകച്ചുപോയി. ആകെ മരവിച്ച അവസ്ഥയിലായ റുഷ്ദയെയും കുട്ടികളെയും എത്രയും വേഗം നാട്ടിലെത്തിക്കലായിരുന്നു പിന്നീട് റിയാദിലെ ബന്ധുക്കളുടെ ലക്ഷ്യം. കഠിനപരിശ്രമം നടത്തിയാണ് രാത്രിതന്നെ പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തിയത്. ബന്ധുക്കളായ സക്കരിയ പനക്കൽ, മുഹമ്മദലി കൊന്നോല, ഷഹീർ വേങ്ങാട്, യൂനുസ് പറമ്പൻ എന്നിവരാണ് സഹായിക്കാൻ രംഗത്തിറങ്ങിയത്. റുഷ്ദ ആവശ്യപ്പെട്ടതിനെ തുടർന്ന് മൃതദേഹം ഷാർജയിൽനിന്ന് നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.