ഷാർജ: പ്രവാസികളുടെ ആദ്യ സംഘവുമായി പറക്കുന്ന അബൂദബി കൊച്ചി വിമാനത്തിൽ സഹപൈലറ്റായി മലയാളി യുവാവ് കാപ്റ്റൻ റിസ്വിൻ നാസർ.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനജിംഗ് കമ്മിറ്റി മെമ്പർ പി.എം. നാസറിന്‍റെ മകനും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്ഥിയുമാണ്ക്യാപ്റ്റന് റിസ് വിന്‍ നാസ്സര്‍ .
ഇതിനു മുമ്പ് ദുബൈയില്‍ നിന്ന് പല സെക്ടറിലേക്കും വിമാനം പറത്തിയിട്ടുണ്ടാങ്കിലും ഈ ദൗത്യത്തിന് പ്രത്യേകതയുണ്ട്. സ്വമേധയ തയ്യാറുള്ള വരില്‍ നിന്നാണ് ഇദ്ദേഹത്തെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഗള്‍ഫിലേക്ക് പോകുന്ന എട്ട് വിമാന ജീവനക്കാര്‍ക്കും നാല് പൈലറ്റുമാര്‍ക്കും പി.പി.ഇ. സൂട്ടു ധരിക്കുന്നതും ഹെല്‍ത്ത് എമര്‍ജന്‍സി കൈകാര്യം ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് കൊച്ചിയില്‍ മെഡിക്കല്‍ കോളേജ് വിദഗ്ധര്‍ പരിശീലനം നൽകിയതായി റിസ് വിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.