ദുബൈ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് പത്തു ലക്ഷം രൂപ ധനസഹായം നൽകണമെന്ന അപേക്ഷയുമായി യു.ഇ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കൾ കോൺസുൽ ജനറൽ ഡോ. അമൻ പുരിയെ സമീപിച്ചു. പ്രസിഡൻറ് പുത്തൂർ റഹ്മാെൻറ നേതൃത്വത്തിലാണ് നേതാക്കൾ നിവേദനം സമർപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യന്‍ കമ്യൂണിറ്റി ക്ഷേമ ഫണ്ടും ഇതിനായി വിനിയോഗിക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാൻ കോൺസുലേറ്റ് മുൻ കൈയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
യു.എ.ഇയിലെ വിവിധ ജയിലുകളിൽ ആവശ്യമായ നിയമ സഹായം ലഭിക്കാത്തതു കാരണം തടവിൽ കഴിയുന്ന ഇന്ത്യക്കാരുണ്ട്. അവരിൽ പലരും നിസ്സാര കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടവരാണ്. നിയമസഹായം ലഭ്യമാക്കിയാൽ അവരിൽ പലർക്കും നാട്ടിലേക്കോ ഉപജീവന മാർഗങ്ങളിലേക്കോ തിരിച്ചെത്താൻ കഴിയും. ഇവർക്കുവേണ്ട നിയമസഹായം നൽകാൻ കോൺസുലേറ്റ് മുൻ ൈകയെടുക്കണം. തൊഴിലുടമകളുമായുള്ള തർക്കവും മറ്റും കാരണം പ്രയാസം അനുഭവിക്കുന്ന കുറഞ്ഞ വേതനക്കാരുടെ കാര്യത്തിലും പരിതാപകരമായ ജീവിത സാഹചര്യമുള്ള ഗാർഹിക ജോലിക്കാർ, ഡ്രൈവർമാർ, പാചക ജോലിക്കാർ, അവിദഗ്ധ തൊഴിലാളികൾ എന്നിവർക്കും ആവശ്യമായ നിയമ പരിരക്ഷയും സഹായവും ഉറപ്പാക്കാനും കെ.എം.സി.സി സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് കോൺസുൽ ജനറൽ വാക്കു നൽകിയതായി നാഷനൽ കമ്മിറ്റി സെക്രട്ടറി നിസാർ തളങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.