അബൂദബി: മുൻ ജീവനക്കാരന് ശമ്പള കുടിശ്ശികയായ 11000 ദിര്‍ഹം നല്കാന് സ്വകാര്യ കമ്പനിയോട് ഉത്തരവിട്ട് അബൂദബി സിവില്‍ ഫാമിലി കോടതി. ശമ്പള കുടിശ്ശിക 11,000 ദിര്‍ഹവും അത് ലഭിക്കാത്തതു മൂലം താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 ദിര്‍ഹവും ഉള്‍പ്പെടെ 21,000 ദിര്‍ഹം കമ്പനി നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയിലെത്തിയത്. കോടതിച്ചെലവുകളും കമ്പനി വഹിക്കണമെന്ന് ജീവനക്കാരന് ആവശ്യപ്പെട്ടിരുന്നു. മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിനുകീഴില്‍ ഔദ്യോഗികമായി തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു.
താന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നതെന്നും എന്നാല്‍ തന്നെ കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ശമ്പളം പിടിച്ചുവെക്കുകയുമായിരുന്നുവെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. ഒരാള്‍ ജോലിയെടുത്താല്‍ അതിനു പ്രതിഫലം കരാറില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാര്‍ഗത്തില്‍ യഥാസമയം നല്‍കണമെന്നതാണ് യു.എ.ഇ നിയമമെന്ന് കോടതി വ്യക്തമാക്കി. ശമ്പളം കൈമാറുന്നതിനായി തൊഴിലാളി നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തുടർന്ന് മുന്‍ ജീവനക്കാരൻ ജോലി ചെയ്ത വകയില്‍ നല്‍കാനുള്ള ഒരുമാസത്തെ ശമ്പളമായ 11,000 ദിര്‍ഹം നല്കാന് കമ്പനിക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.