കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയിൽ കോൺസുൽ ജനറൽ അമൻ പുരി സംസാരിക്കുന്നു 

തൊഴിലാളികൾക്ക് വൈദഗ്ധ്യം നൽകാൻ പദ്ധതിയുമായി കോൺസുലേറ്റ്

ദുബൈ: കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം അടക്കം നൽകാൻ പദ്ധതിയുമായി ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാകും പരിപാടി. പദ്ധതിയുടെ ലോഞ്ചിങ് ഷാർജയിൽ നടന്നു.കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ പഠനം, തൊഴിൽ പരിശീലനം, ആത്മവിശ്വാസം ഉയർത്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടമായി ഷാർജ ഇന്ത്യൻ സ്കൂളിൽ രണ്ട് ദിവസ പരിശീലനം നടന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനും സ്കൈലൈൻ യൂനിവേഴ്സിറ്റി കോളജും ചേർന്നാണ് തൊഴിലാളികൾക്ക് പരിശീലനം നൽകിയത്.

ഇന്ത്യൻ തൊഴിലാളികളെ യു.എ.ഇയിലെ സ്ഥാപനങ്ങൾക്ക് ഏറെ താൽപര്യമുണ്ടെന്ന് കോൺസുൽ ജനറൽ അമൻ പുരി പറഞ്ഞു. കഠിനാധ്വാനികളും നിയമം അനുസരിച്ച് ജീവിക്കുന്നവരും ആയതിനാലാണ് ഇന്ത്യൻ തൊഴിലാളികൾക്ക് ഡിമാൻഡ് കൂടുന്നത്. 33 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിൽ ജീവിക്കുന്നത്.

ഇതിൽ 65 ശതമാനവും ബ്ലൂ കോളർ തൊഴിലാളികളാണ്. അവരുടെ ഉന്നമനത്തിനും മെച്ചപ്പെട്ട ജോലി ലഭിക്കാനും കോൺസുലേറ്റിന് ഉത്തരവാദിത്തമുണ്ട്. മഹാമാരി എത്തിയതോടെ തൊഴിലാളികളുടെ അവസ്ഥ മോശമായി. പലർക്കും െതാഴിൽ നഷ്ടപ്പെട്ടു. ഒരുപാട് പേർ നാട്ടിലേക്ക് തിരിച്ചു. അതേസമയം, പുതിയ തൊഴിൽ സാധ്യതകൾ തുറന്നു. വീട്ടിലിരുന്ന് ചെയ്യാവുന്ന നിരവധി ജോലികൾ സൃഷ്ടിക്കപ്പെട്ടു. ഈ സാധ്യതകൾ ബ്ലൂകോളർ തൊഴിലാളികൾക്കായി തുറക്കുകയാണ് ലക്ഷ്യം. ഇതിന് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ ഉപയോഗിക്കും.

പരിപാടിയിൽ താൽപര്യമറിയിച്ച് നിരവധി അസോസിയേഷനുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ടെന്നും അമൻ പുരി പറഞ്ഞു.. ആദ്യഘട്ടത്തിൽ 245 തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത്.ഷാർജ ഇന്ത്യൻ സ്കൂളിലെ അനധ്യാപക ജീവനക്കാരും ഇന്ത്യൻ അസോസിയേഷനിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Consulate with plans to provide skills to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.