ദുബൈ: സന്ദർശക വിസയിൽ തൊഴിൽ തേടി യു.എ.ഇയിൽ എത്തുന്ന ഇന്ത്യക്കാർ തട്ടിപ്പിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.
ഇത്തരത്തിൽ എത്തുന്ന നിരവധി പേർ വ്യാജ ഏജൻറുമാരുടെ ചതിയിൽപെടാറുണ്ടെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, മദ്യം, പുകയില തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ദേശീയ പെൻഷൻ പദ്ധതിയെക്കുറിച്ചും വിശദീകരിക്കാൻ അൽ ഖൂസിലെ അമാന ലേബർ ക്യാമ്പിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 ഒാളം തൊഴിലാളികൾ പരിപാടിയിൽ പെങ്കടുത്തു.
ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻററാണ്പരിപാടി സംഘടിപ്പിച്ചത്.
ആദ്യമായാണ് കോൺസുൽ ജനറൽ ഇതിൽ നേരിട്ട് പെങ്കടുക്കുന്നത്. വഴിയാധാരമായ തൊഴിലാളികൾ, കടലിൽ അകപ്പെടുന്നവർ, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ തുടങ്ങിയവരെ നാട്ടിലെത്തിക്കാൻ 379 വിമാന ടിക്കറ്റുകളാണ് എടുത്ത് നൽകിയതെന്ന് വിപുൽ പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. ഇതിൽ ഏറിയ പങ്കും സന്ദർശകവിസയിലെത്തിയവരെ തിരിച്ചയക്കുന്നതിന് വേണ്ടിയാണ് നൽകിയത്.സർക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രമെ വിസാ നടപടികൾ നടത്താവൂ എന്ന് അദ്ദേഹം ഒാർമിപ്പിച്ചു. എന്ത് ജോലിയാണ് എന്ത് ശമ്പളം കിട്ടും എന്നൊക്കെ വ്യക്തമായി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.