മുഹമ്മദ് ജമാലിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

ദുബൈ: വയനാട് മുസ്‍ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും വയനാട് ജില്ലാ മുസ്‍ലിം ലീഗ് ഉപാധ്യക്ഷനുമായിരുന്ന മുഹമ്മദ് ജമാലിന്‍റെ വിയോഗത്തിൽ ദുബൈ മുട്ടം മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റും യു.എ.ഇ വെങ്ങര രിഫായി പള്ളി കമ്മിറ്റി പ്രസിഡന്‍റുമായ പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു.

ജമാലിന്‍റെ നേതൃത്വമായിരുന്നു മുട്ടിൽ ഓർഫനേജിന്‍റെ കരുത്തെന്നും, ഹൃദയ നൈർമല്യം, ദീനാനുകമ്പ, പ്രകടനപരതയില്ലായ്മ ഇങ്ങനെ എന്തുകൊണ്ടും മാതൃകയായിരുന്നു ആ വലിയ മനുഷ്യൻ എന്നും അദ്ദേഹം പറഞ്ഞു. കേരളക്കരയിലെ കുട്ടികൾക്ക് മാത്രമല്ല ഓർഫനേജിലെത്തിയ ഝാർഖണ്ഡിലെയും ബിഹാറിലെയും പിഞ്ചുമക്കൾക്കും പിതാവായിരുന്നു അദ്ദേഹം. ജമാലിന്‍റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Tags:    
News Summary - Condolences on Muhammad Jamal's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.