ദുബൈ: വിവിധ രാജ്യങ്ങളുടെ കമ്യൂണിറ്റി ക്ലബുകൾ ഏറ്റുമുട്ടിയ ടൂർണമെൻറിൽ ഇന്ത്യൻ ബാഡ്മിൻറൺ ടീം മെഡലുകൾ തൂത്തുവാരി. പുരുഷ, വനിത സിംഗിൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിവയിലെല്ലാം ഇന്ത്യൻ താരങ്ങൾ കിരീടം ചൂടി. സിംഗിൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിവയിലെല്ലാം വിജയിച്ച ഇന്ത്യൻ താരം തനിഷ ക്രാസ്റ്റോ ട്രിപ്ൾ സ്വർണവും സ്വന്തമാക്കി. ദുബൈ സ്പോർട്സ് കൗൺസിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സചിൻ സേത് കിരീടമണിഞ്ഞു. ഡബ്ൾസ് ഫൈനലിൽ ഫിലിപ്പീൻസ് ടീമിനെ തോൽപിച്ച് രോഹിത് ഹരിദാസും സി.പി. ഷിബിലും ഒന്നാം സ്ഥാനം നേടി. ഇന്ത്യക്കാർ ഏറ്റുമുട്ടിയ വനിത സിംഗിൾസ് ഫൈനലിൽ തനിക സെക്വേറയെ മറികടന്ന് തനിഷ ക്രാസ്റ്റോ സ്വർണം സ്വന്തമാക്കി. വനിത ഡബ്ൾസ് ഫൈനലിൽ തനിഷ ക്രാസ്റ്റോ, വിദ്യ മഗ്നാനി സഖ്യം നേപ്പാളിനെ തോൽപിച്ചു. മിക്സഡ് ഡബ്ൾസിൽ ജെയിംസ് വർഗീസ്-തനിഷ ക്രാസ്റ്റോ സഖ്യവും കിരീടം നേടി.
ക്രിക്കറ്റിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഫൈനലിൽ ഇന്ത്യൻ ടീമുകളാണ് ഏറ്റുമുട്ടിയത്. ബാസ്കറ്റ് ബാളിൽ സിറിയ കിരീടം ചൂടി. 14 രാജ്യങ്ങളുടെ കമ്യൂണിറ്റി ക്ലബാണ് ടൂർണെമൻറിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.