ഷാര്‍ജ : പുതിയ കാലത്തെ ഉപഭോക്താക്കള്ക്കനുസരിച്ച് വിപണന സാധ്യതകളെ കണ്ടെത്താന്‍ ക ഴിഞ്ഞാലേ ആധുനിക കാല കമ്പോളത്തില്‍ പിടിച്ച് നില്‍ക്കാനാകൂ എന്ന് കമോണ്‍ കേരള കോണ്‍ക്ലേ വ്. ഷാര്‍ജ എക്സ്പോ സെന്ററില്‍ കമോണ്‍ കേരള സംഘടിപ്പിച്ച യു.എ.ഇ യിലെ പ്രമുഖ ബിസിനസ് സംര ംഭകരുടെ നേതൃത്വത്തില്‍ നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത പ്രതിനിധികള്‍ പഴമയുടെ അടിത്തറയില്‍ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് ഓര്‍മ്മിപ്പിച്ചു. ൂകാഴ്ചപ്പാടുകള് ഉള്ളവര്‍ക്ക് ഏത് കമ്പോളങ്ങളിലും വിജയിക്കാനാകുമെന്നും കോണ്‍ ക്ലേവ് അഭിപ്രായപ്പെട്ടു. കോണ്‍ക്ലേവിന്റെ ആദ്യ സെഷനില്‍ ഹോട്ട് പാക്ക് ഗ്രൂപ്പ് എക്സിക്യുട്ടീവ് സൈനുദ്ധീന്‍, തലാല്‍ ഗ്രൂപ്പ് ഡയരക്ടര്‍ ഹസ്സന് തുറാബി എന്നിവര്‍ പങ്കെടുത്തു.
പുതിയ കാല പ്രവണതകളെ കണ്ടെത്താനും സ്മാര്‍ട്ട് സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനും കഴിയേണ്ടതുണ്ട് എന്ന് ഹസ്സന് തുറാബി പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറബികള്‍ തങ്ങളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് എന്നും അദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു നല്കുന്നു എന്നിടത്താണ് തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുന്നതെന്നും ഗുണ നിലവാരത്തില്‍ യാതൊരു വിട്ട് വീഴ്ചക്കും തങ്ങള്‍ തയ്യാറാകാറില്ലെന്നും ഹോട്ട് പാക് ഡയരക്ടര്‍ സൈനുദ്ധീന്‍ പറഞ്ഞു. തുടന്ന് നടന്ന ഗെറ്റ് യുവര്‍ പ്രൊഡക്റ്റ് ലിസ്റ്റഡ് എന്ന സെഷനില്‍ ലുലു ടീം പുതിയ സംരംഭകര്‍ക്കുള്ള പുതിയ സാധ്യതകളെ വരച്ചുകാട്ടി. പുതിയ സംരംഭകര്‍ക്ക് ലുലു ഗ്രൂപ്പ് നല്കുന്ന അവസരങ്ങള്‍ ചടങ്ങില്‍ വിശദീകരിച്ചു.
ലുലു ഗ്രൂപ്പ് ഡയരക്ടര്‍മാരായ മുജീബ് റഹ്മാന്, ശാബു അബ്ദുല്‍ മജീദ്, ഷമീം സൈനുല്‍ ആബിദീന്‍, സുള്‍ഫിക്കര്‍ കടവത്ത് എന്നിവര്‍ നയിച്ച ടീം സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഇന്ത്യയിലെ വിവിധ മേഖലകളിലെ കര്‍ഷകരെ കണ്ടെത്തി അവസരങ്ങള്‍ നല്‍കുന്നതായും ഉപഭോക്താക്കളുടെ അഭിരുചി കണ്ടെത്താന്‍ കഴിയുന്നതാണ് തങ്ങളുടെ വിജയമെന്നും ടീം ലുലു അഭിപ്രായപ്പെട്ടു. സംരംഭകരുടെ വിദേശ വിപണന സാധ്യതകളെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് അഹമദ് അജിന, മൈക്ക് ചീതം, നെയില്‍ റസ്സല്‍ എന്നിവര്‍ വിശദീകരിച്ചു. മൊത്തക്കച്ചവട രംഗത്തെ പ്രവര്‍ത്തനങ്ങളും സാധ്യതകളും ജലീല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പുരുഷോത്തമന് വിശദീകരിച്ചു. ജലീല്‍ ഗ്രൂപ്പ് പ്രതിനിധികളായ ശിഹാബ്, സന്‍ജിത്ത് എന്നിവരും പങ്കെടുത്തു. പ്രതിനിധികള്‍ക്ക് മാധ്യമം പബ്ലിഷര്‍ ടി.കെ ഫാറൂഖ് ഉപഹാരം നല്കി. സമീര്‍ സി.പി, സമീര്‍ സൈതലവി എന്നിവർ മോഡറേറ്റര്‍മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.