ഷാർജ: പങ്കാളിത്തത്തിലും സന്ദർശകരുടെ എണ്ണത്തിലും പോയവർഷം സ്ഥാപിച്ച സ്വന്തം പേര ിലെ റെേക്കാഡ് തിരുത്തിക്കുറിച്ച് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാം സ്കാരിക പ്രദർശനമായ കമോൺ കേരളക്ക് സമ്മോഹന സമാപനം. വ്യാപാര ഉടമ്പടികളും വാണി ജ്യ ചർച്ചകളും പ്രചോദന പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളുംകൊണ്ട് സമ്പുഷ്ടമായിരുന്ന മൂന്നു ദിവസങ്ങളിൽ രണ്ടു ലക്ഷത്തിേലറെ സന്ദർശകരാണ് മേളനഗരിയിലെത്തിയത്.
ആദ്യ എഡിഷനിൽ 1.6 ലക്ഷം സന്ദർശകരാണ് വന്നിരുന്നത്. പതിനായിരങ്ങൾ ഒഴുകിയെത്തിയ മേളയുടെ രണ്ടാം നാൾ തിരക്ക് നിയന്ത്രിക്കാനായി ഒരു വേള ടിക്കറ്റ് വിതരണം പോലും നിർത്തിവെച്ചിരുന്നു. ഇതിലേറെ പുതുമകളോടെ, പങ്കാളിത്തത്തോടെ കമോൺ കേരളയുടെ മൂന്നാം അധ്യായത്തിന് 2020ൽ ഒത്തുചേരാമെന്ന പ്രഖ്യാപനത്തോടെയാണ് സംഘാടകരും സന്ദർശകരും വാണിജ്യപങ്കാളികളും കലാകാരന്മാരും ആലിംഗനം ചെയ്ത് പിരിഞ്ഞത്. കമോൺ കേരള ഇൗസ്റ്റേൺ ഭൂമിക,ഇൻഡോ അറബ് വിമൺ എക്സലൻസ് അവാർഡുകളും സമാപനത്തിനു മുന്നോടിയായി വിതരണം ചെയ്തു.
ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ മാജിദ അലി റാഷിദ്, യു.എ.ഇയിലെ ആദ്യ വനിതാ സംവിധായക നൈല അൽ ഖാജ, ദുബൈ ടൂറിസം ഡയറക്ടർ ശൈഖ അൽമുത്തവ, െകഫ് ഹോൾഡിങ്സ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ഷബാന ഫൈസൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് െഡവലപ്മെൻറ് അതോറിറ്റി (ഷുരൂഖ്) എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഇൗസ്റ്റേൺ ഗ്രൂപ് എം.ഡി ഫിേറാസ് മീരാൻ, ജലീൽ ട്രേഡിങ് എം.ഡി ഷമീർ കെ. മുഹമ്മദ്, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് മലയാളത്തിെൻറ അഭിമാനമായ ഗായിക കെ.എസ്. ചിത്രയുടെ നാലു പതിറ്റാണ്ട് നീളുന്ന ഗാനസപര്യക്ക് ആദരവായി ചിത്രവർഷങ്ങൾ സംഗീതരാവ് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.